ഇസ്ലാമാബാദ്: അമേരിക്കയ്‌ക്കെതിരെ വിമർശനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശത്തിൽ കൂടെ നിന്നതിന് പാകിസ്ഥാന് വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതിനുശേഷം അമേരിക്കൻ സെനറ്റർമാർ പാകിസ്ഥാനെ കുറ്റപ്പെടുത്തിയത് വേദനിപ്പിച്ചെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാനെ പാകിസ്ഥാൻ സഹായിക്കുന്നെന്ന് അമേരിക്കയുടെ ഫോറിൻ റിലേഷൻസ് കമ്മിറ്റി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
സെനറ്റർമാർ നടത്തിയ ചില പരാമർശങ്ങളിൽ ഒരു പാകിസ്ഥാനി എന്ന നിലയിൽ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും, പരാജയത്തിന് പാകിസ്ഥാനെ കുറ്റം പറയുന്നത് കേട്ടിരിക്കുക എന്നത് വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |