പത്തനംതിട്ട : വഴിയോര കച്ചവടക്കാർക്ക് സാധനങ്ങളുടെ പണം ക്യൂ ആർ കോഡ് വഴി നൽകാം. ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ ഭാഗമായ രജിസ്ട്രേഷനും ക്യു ആർ കോഡ് വിതരണവും ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ആമിനാ ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ എൻ യു എൽ എം സിറ്റി മിഷൻ മാനേജർ സുനിത പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ സാങ്കേതിക സഹായം നൽകുന്ന എയ്സ്വെയർ പ്രതിനിധികളും പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ 118 കച്ചവടക്കാർക്ക് ക്യു ആർ കോഡ് നൽകി ഓൺലൈൻ പേമെന്റ് സംവിധാനത്തിന് പ്രാപ്തരാക്കും.
ഡിജിറ്റൽ പദ്ധതി
2014ൽ പാർലമെൻറ് പാസാക്കിയ വഴിയോര കച്ചവടക്കാരുടെ സംരക്ഷണ നിയമം പാലിക്കും.
നഗരസഭ വെൻഡിങ് കമ്മിറ്റി രൂപീകരിക്കും.
നഗര വഴിയോര കച്ചവട പദ്ധതി തയ്യാറാക്കും.
നഗരത്തിലെ വിവിധ ഇടങ്ങളെ പൂർണ്ണമായി കച്ചവടം നടത്താവുന്ന സ്ഥലം, നിയന്ത്രണവിധേയമായി കച്ചവടം നടത്താവുന്ന സ്ഥലം, പൂർണ്ണമായി കച്ചവടം നിരോധിച്ച സ്ഥലം എന്നിങ്ങനെ വ്യത്യസ്ത മേഖലകളായി തിരിക്കും.
വഴിയോര കച്ചവടക്കാരുടെ വിവരശേഖരണം നടത്തി അവർക്ക് തിരിച്ചറിയൽകാർഡ്, സാക്ഷ്യപത്രം എന്നിവ നൽകും.
അർഹരായ കൂടുതൽ പേർക്ക് 7 ശതമാനം പലിശ ഇളവോട് കൂടിയ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |