ആലുവ: ശ്രീനാരായണ ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം ശ്രീനാരായണ ഗിരിയെ സംസ്ഥാന സർക്കാരിന്റെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ആവശ്യപ്പെട്ടു.
ധ്യാനശിലയുടെ ചൈതന്യം നഷ്ടപ്പെടാതെ ഇന്നും സംരക്ഷിക്കുന്നുണ്ട്. നിരവധി ഗുരുഭക്തരാണ് അവിടെ പ്രാർത്ഥനക്കെത്തുന്നത്. മാത്രമല്ല ഗുരുശിഷ്യനായ സഹോദരൻ അയ്യപ്പന്റെയും പാർവതി അയ്യപ്പനെയും സ്മൃതിമണ്ഡപം ഉൾപ്പെടുന്ന ശ്രീനാരായണഗിരി പ്രകൃതിരമണീയമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എസ്.എൻ.ഡി.പി യോഗം ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗിരിയിലെ ഗുരുധ്യാനം ഇരുന്ന ശിലയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും വർഗീയ വിദ്വേഷങ്ങളും, മതസ്പർദ്ദകളും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ശ്രീനാരായണ ദർശനം പുതുതലമുറയ്ക്ക് പകർന്നുകൊടുക്കണമെന്ന് ഡോ.എം.എൻ.സോമൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ.രാമചന്ദ്രൻ, യോഗം അസി.സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, വനിതാ സംഘം ഭാരവാഹികളായ ലത ഗോപാലകൃഷ്ണൻ ബിന്ദു രതീഷ്, ഷിജി ഷാജി, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അമ്പാടി ചെങ്ങമനാട്, സുനീഷ് പട്ടേരിപ്പുറം, അനിത് മുപ്പത്തടം, വിഷ്ണു പഴങ്ങനാട്, സൈബർ സേന ചെയർമാൻ കെ.ജി. ജഗൽകുമാർ, കൺവീനർ ഷാൻ ഗുരുക്കൾ, കീഴ്മാട് ശാഖ ഭാരവാഹികളായ, എം.കെ. രാജീവ്, എം.കെ. ഗിരീഷ്, ഷിജു, അശോകൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |