കൊച്ചി: തൃക്കാക്കര നഗരസഭയിൽ തർക്കം തുടരുന്നു.ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെ വിപ്പ് സ്വീകരിക്കാൻ തയ്യാറാകാതെ മുസ്ലീം ലീഗ് കൗൺസിലർമാർ. ഡിസിസി നേതൃത്വം ഇടപെട്ടതോടെ ഇടഞ്ഞുനിന്ന കോൺഗ്രസ് കൗൺസിലർമാർ വിപ്പ് സ്വീകരിച്ചു. എന്നാൽ ലീഗ് അംഗങ്ങൾ ഇതിനു തയ്യാറായില്ല.
നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ നിലപാടെടുത്തിരുന്ന വി ഡി സുരേഷ് ഉൾപ്പടെയുള്ള നാല് കൗൺസിലർമാർ ഡി സി സി നേതൃത്വം ഇടപെട്ടതോടെ വിപ്പ് സ്വീകരിച്ചു. അഞ്ച് കൗൺസിലർമാരുള്ള ലീഗിൽ മൂന്ന് പേർ ഇതുവരെയും വിപ്പ് സ്വീകരിക്കാൻ തയാറായിട്ടില്ല.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം തങ്ങൾക്ക് നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. 43 അംഗ കൗൺസിലിൽ 21 പേർ യു ഡി എഫിൽ നിന്നും, 17 പേർ എൽ ഡി എഫിൽ നിന്നുമുള്ളവരാണ്. അഞ്ച് സ്വതന്ത്രാംഗങ്ങളിൽ നാല് പേർ യു ഡി എഫിനൊപ്പമാണ്. നാല് സ്വതന്ത്രരെയും കൂടെ കൂട്ടാൻ എൽ ഡി എഫ് ശ്രമിക്കുന്നതിനിടയിലാണ് യു ഡി എഫിന് ലീഗിന്റെ നിലപാട് വെല്ലുവിളിയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |