സ്വന്തമായി ഒരു വീടെന്ന ആഗ്രഹം മനസിലുള്ളവർക്ക് ആ സ്വപ്നം സഫലമാക്കുന്നതിന് ഗംഭീര ഓഫറുകളുമായി ബാങ്കുകൾ. ഭവനവായ്‌പയ്ക്ക് പലിശ നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കുകൾ. ഉത്‌സവ സീസണിൽ ഭവനവായ്പക്ക് ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിലാണ് ബാങ്കുകൾ പലിശനിരക്ക് വീണ്ടും കുറയ്ക്കുന്നത്
വർദ്ധിച്ച പണലഭ്യതയും വായ്പയെടുക്കുന്നവരിലുണ്ടായ കുറവുമാണ് ഓഫറുകൾ മുന്നോട്ടുവെക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിംഹ് ഫിനാൻസ് ഡെവലപ്‌മെന്റ് കോർപറേഷൻ(എച്ച്ഡിഎഫ്‌സി) എന്നിവർ ഇതിനകം ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പലതവണയായി ഇതിനകം 2.50ശതമാനമാണ് ആർ.ബി.ഐ റിപ്പോ നിരക്ക് കുറച്ചത്. തുടക്കത്തിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകൾ മടിച്ചെങ്കിലും സ്ഥിരനിക്ഷേപ പലിശയോടൊപ്പം ഘട്ടംഘട്ടമായി വായ്പാപലിശയിലും ബാങ്കുകൾ കുറവുവരുത്തി.
എസ്.ബി. ഐ വായ്പാതുക പരിഗണിക്കാതെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ച ഭവനവായ്പയുടെ പലിശ 6.70ശതമാനക്കി. 2019 ഫെബ്രുവരിയിലെ പലിശയായ 8.7ശതമാനത്തിൽനിന്ന് എസ്.ബി.ഐ കുറച്ചത്. രണ്ടുശതമാനം. 2022 മാർച്ച് 31നകം 60,000 കോടി രൂപയെങ്കിലും ഭവനവായ്പയിനത്തിൽ നൽകാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്. നിലവിൽ 5.05 ലക്ഷം കോടി രൂപയാണ് ഭവനവായ്പയിനത്തിൽ ബാങ്ക് നൽകിയിട്ടുള്ളത്. പൂർണമായും ഓൺലൈനിലേക്കുമാറിയതിനാൽ ചുരുങ്ങിയ സമയംകൊണ്ട് വായ്പ അനുവദിക്കാൻ കഴിയുമെന്നും ബാങ്ക് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |