തിരുവനന്തപുരം: തീവ്രവാദ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ തീരദേശത്ത് ജാഗ്രതയും നിരീക്ഷണവും കൂട്ടുന്നു. തീരദേശ പൊലീസും കേന്ദ്ര ഏജൻസികളും ചേർന്ന് തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കും. സർക്കാർ ഉടമസ്ഥതയിലുള്ള തീരദേശത്തെ ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങളിൽ ചിലത് പൊളിച്ചുമാറ്റും. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളും ശേഖരിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ഏറെക്കാലമായി ഇവിടെ താമസിക്കുന്നവരുടെ വിവരങ്ങൾ പരിശോധിക്കും. സംശയമുള്ളവരുടെ പശ്ചാത്തലപരിശോധനയുണ്ടാവും. തീരദേശ പൊലീസിന്റെ ബീറ്റ് സംവിധാനവും പരിഷ്കരിച്ചിട്ടുണ്ട്. തീരദേശത്തെ ഹോട്ടലുകളിലോ ലോഡ്ജുകളിലോ അപരിചിതർ താമസിക്കാനെത്തിയാൽ അറിയിക്കണമെന്ന് ഉടമകൾക്കും പ്രദേശവാസികൾക്കും നിർദ്ദേശം നൽകി. ബീറ്റ് ഓഫീസർമാരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. കടലിൽ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാൽ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |