മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ താമസിച്ചിരുന്ന ലണ്ടനിലെ വസതി വില്പനയ്ക്ക്. 1912ൽ ലണ്ടൻ സന്ദർശനത്തിനെത്തിയപ്പോൾ താമസിച്ചിരുന്ന വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. നോബൽ സമ്മാനം നേടിയ ഗീതാഞ്ജലി ഇവിടെയിരുന്നാണ് ടാഗോർ വിവർത്തനം ചെയ്തത്.
വടക്കന്‍ ലണ്ടനിലെ വെയ്ല്‍ ഓഫ് ഹാംപ്‌സ്റ്റെഡില്‍ സ്ഥിതി ചെയ്യുന്ന വീട് ഏകദേശം 27 കോടി രൂപയ്ക്കാണ് വില്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 1863ൽ പണിത വീട് വിക്‌ടോറിയൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
2015ലും 2017ലും ലണ്ടൻ സന്ദർശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ടാഗോര്‍ താമസിച്ചിരുന്ന ലണ്ടനിലെ വീട് വാങ്ങുന്നതിനു തന്റെ സര്‍ക്കാരിനു അതിയായ താത്പര്യമുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ രഞ്ജൻ മത്തായിയെ അറിയിച്ചിരുന്നു. ടാഗോര്‍ ബംഗാളിന്റെ അഭിമാനമാണെന്നും വീട് സ്വകാര്യ സ്വത്തില്‍പ്പെട്ടതായതിനാല്‍ കരാറുണ്ടാക്കാനുള്ള സാധ്യതയെപ്പറ്റിയും അന്ന് ആരാഞ്ഞിരുന്നു. എന്നാൽ . അന്ന് വീട് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ വീട് വില്പനയ്ക്ക് വച്ചിരുന്ന സാഹചര്യത്തിൽ മമത തന്റെ മുൻ ആവശ്യം ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം വീട് വാങ്ങാനുള്ള ആശയം മികച്ചതാണെന്നും കേന്ദ്രസര്‍ക്കാരിലൂടെയോ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സഹായത്തോടെയോ വീട് വാങ്ങുന്നതാണ് നല്ലതെന്നും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |