കാബൂൾ : രണ്ടാമതും അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ പ്രാകൃത യുഗത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ചും, സ്ത്രീകളെ ജോലിക്കായി വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും താലിബാൻ ദിവസം കഴിയുന്തോറും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടുന്നതിനായി അധികാരം പിടിച്ചപ്പോൾ നൽകിയ വാഗ്ദ്ധാനങ്ങൾ ഇപ്പോൾ വിഴുങ്ങുകയാണ് ഭീകരർ. ഇപ്പോഴിതാ കൈ വെട്ട് പോലെയുള്ള ശിക്ഷ രീതികൾ മാറ്റാൻ തങ്ങൾക്ക് കഴിയുകയില്ലെന്ന് ഭീകരർ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കടുത്ത ശിക്ഷാ രീതികൾ നടപ്പിലാക്കുമെന്ന് താലിബാൻ ഭീകരരുടെ നേതാവായ മുല്ല നൂറുദ്ദീൻ തുറാബി വെളിപ്പെടുത്തിയത്. ശിക്ഷാ രീതികൾക്ക് മാറ്റമില്ലെങ്കിലും അത് ജനമദ്ധ്യത്തിൽ വച്ച് നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് തുറാബ് പറഞ്ഞു. ശരീഅത്ത് നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് താലിബാൻ നടപ്പിലാക്കിയിരുന്നത്. കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ഇതിലുള്ളത്. പരസ്യമായി പറയേണ്ടതല്ല തങ്ങളുടെ ശിക്ഷാ രീതിയെന്നും അഭിമുഖത്തിൽ ഭീകരൻ വെളിപ്പെടുത്തുകയുണ്ടായി. വധശിക്ഷ അടക്കമുള്ള ശിക്ഷ രീതികൾ ഉടൻ അഫ്ഗാനിൽ തിരികെ വരുമെന്നാണ് ഇത് നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |