തിരുവനന്തപുരം: സിവിൽ സർവീസ് പട്ടികയിൽ 150ാം റാങ്ക് നേടിയ മിന്നു വഴുതക്കാട് പൊലീസ് ആസ്ഥാനത്തെ ക്ലാർക്ക്. കാര്യവട്ടം തുണ്ടത്തിൽ ജെ.ഡി.എസ് വില്ലയിൽ പി.എം.മിന്നു റാങ്ക് നേട്ടം സമർപ്പിക്കുന്നത് സർവീസിലിരിക്കെ മരിച്ച പൊലീസുകാരനായ അച്ഛൻ പോൾരാജിന്.
ബയോകെമസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ മിന്നു 2013ലാണ് പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. അച്ഛന്റെ മരണത്തെ തുടർന്ന് ആശ്രിതനിയമനമായിരുന്നു. ചുറ്റും യൂണിഫോംധാരികളായ പൊലീസുകാരാണെങ്കിലും മിനിസ്റ്റീരിയൽ ജീവനക്കാരിയാതിനാൽ മിന്നുവിന് യൂണിഫോം ധരിക്കേണ്ടി വന്നിരുന്നില്ല. പക്ഷേ അച്ഛന്റെ ഓർമ്മകളുള്ള യൂണിഫോം എന്നും സ്വപ്‌നമായിരുന്നുവെന്ന് മിന്നു പറയുന്നു.
ആറാമത്തെ പരിശ്രമത്തിലാണ് 150-ാം റാങ്കിലെത്തിയത്. ഐ.പി.എസ് കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഭർത്താവ് ജോഷി ഐ.എസ്.ആർ.ഒയിൽ ഉദ്യോഗസ്ഥനാണ്. ഏകമകൻ ജർമ്മിയ ജോൺ ജോഷി. മിനി പ്രഭയാണ് അമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |