ന്യൂഡൽഹി: രാജ്യത്ത് പുതിയ സഹകരണ നയം വൈകാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. 2002ൽ വാജ്‌പേയ് സർക്കാർ മുന്നോട്ടുവച്ച സഹകരണ നയമാണിത്. സഹകരണം സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ എന്ന വിഷയത്തിൽ തർക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കാനാണ് സഹകരണ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. മറ്റെന്നത്തെക്കാളും സഹകരണ പ്രസ്‌ഥാനങ്ങൾക്ക് ഇന്ന് പ്രാധാന്യമുണ്ട്. രാജ്യത്തെ അഞ്ച് ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലെത്തിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകും. ദേശീയ സഹകരണ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യത്തെ ആദ്യ സഹകരണമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും ഈ സ്ഥാനം തന്നെയേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവനകൾ സഹകരണ മേഖലയ്‌ക്ക് നൽകാനാകും വ്യാപ്‌തിയേറിയതും സുതാര്യവുമാകണം അത്. രാജ്യത്ത് 91 ശതമാനം ഗ്രാമങ്ങളിലും വലുത് അല്ലെങ്കിൽ ചെറുത് സഹകരണസ്ഥാപനങ്ങൾ സജീവമാണെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഊരാളുങ്കൽ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ മേഖലയിൽ മാതൃകയെന്ന് അഭിപ്രായപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യത്തിന്റെ വികസനത്തിന് വളരെയധികം സംഭാവനകൾ നൽകാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും യോഗത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |