ഇസ്ലാമാബാദ്: യു.എൻ പൊതുസഭയിൽ താലിബാന് വേണ്ടി വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിലെ താലിബാൻ സർക്കാരിനെ ഒറ്റപ്പെടുത്തരുതെന്നും അവർക്ക് എല്ലാ പിന്തുണയും നല്കണമെന്നും ലോകരാജ്യങ്ങളോട് പാക് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.അഫ്ഗാൻ സർക്കാർ അസ്ഥിരപ്പെട്ടാൽ അത് തീവ്രവാദികൾക്കാണ് ഗുണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിൽ പൗരാവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ നേതൃത്വം ഉറപ്പു നല്കിയിട്ടുണ്ടെന്ന് പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യു.എൻ കണക്ക് പ്രകാരം നിലവിൽ അൻപത് ശതമാനത്തോളം അഫ്ഗാനികൾ യുദ്ധക്കെടുതികൾ അനുഭവിക്കുന്നുണ്ട്. അടിയന്തിര സഹായം രാജ്യത്തെത്തിയില്ലെങ്കിൽ അടുത്ത വർഷത്തോടെ 90 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ നിർണായക സമയത്ത് സമയം പാഴാക്കരുതെന്നും ഇമ്രാൻ ഖാൻ പറയുന്നു.
അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ഇമ്രാൻ ഖാൻ മറുപടി നൽകി. 9/11 ആക്രമണത്തിന് ശേഷം അഫ്ഗാന് പിന്നാലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്ന രാജ്യം പാകിസ്ഥാനാണെന്ന് ഇമ്രാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |