ന്യൂഡൽഹി : അമ്പത് വർഷത്തോളം പാരമ്പര്യമുള്ള ക്ഷേത്രത്തെ തകർക്കരുതെന്ന ആവശ്യവുമായി മുസ്ലീം സമുദായത്തിലുള്ള ആളുകൾ കോടതിയെ സമീപിച്ചു. ഡൽഹിയിലെ ജാമിയ നഗറിലെ ക്ഷേത്രത്തെ സംരക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തെ തകർത്ത് പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാൻ ഭൂമാഫിയ ശ്രമിക്കുന്നുണ്ടെന്നും ഹർജിയിൽ പ്രദേശവാസികൾ ആരോപിച്ചു. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിയമവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിച്ച് ക്ഷേത്രം പൊളിക്കാൻ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര ഭൂമി കയ്യേറുന്നുവെന്നും ആരോപിക്കുന്നുണ്ട്. കേസ് പരിഗണിച്ച കോടതി സ്ഥലത്ത് അനധികൃത കയ്യേറ്റം ഇല്ലെന്ന് പൊലീസ് ഉറപ്പുവരുണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.
1970ലാണ് ജാമിയ നഗറിൽ ക്ഷേത്രം സ്ഥാപിതമായത്. അന്ന് മുതൽ ഇവിടെ ആരാധന മുടക്കമില്ലാതെ നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ പത്തോളം വിവിധ ദേവൻമാരുടെ വിഗ്രഹങ്ങളുണ്ടായിരുന്നത് അടുത്തിടെ നശിപ്പിക്കപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. ഇത് പ്രദേശത്തെ ഇരു സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ചിലർ മനപൂർവം ചെയ്യുന്നതാണെന്നാണ് പരാതിയിൽ മുസ്ലീം സമുദായക്കാർ ആരോപിക്കുന്നത്. ഇവിടെ ഫ്ളാറ്റ് നിർമ്മിക്കുവാനുള്ള ഉദ്ദേശമാണ് ഭൂമാഫിയയ്ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |