ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ വെന്നിക്കൊടി പാറിക്കാൻ കാലാകാലങ്ങളായി ശ്രമിക്കുന്ന ബി.ജെ.പിക്ക് പുതുച്ചേരിയിൽ നിന്നും ഒരു സന്തോഷവാർത്ത. എസ്. സെൽവഗണപതി രാജ്യസഭയിലെ ഏക സീറ്റിലേക്ക് പുതുച്ചേരിയിൽ നിന്ന് മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ടെറിട്ടോറിയൽ അസംബ്ലിയുടെ സെക്രട്ടറി ആർ. മൗനിസാമി പത്രക്കുറിപ്പിലൂടെയാണ് ഒക്ടോബർ ആറിന് ഒഴിവുള്ള സീറ്റിലേക്ക് സെൽവഗണപതി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചത്.
ആദ്യമായാണ് ബി.ജെ.പിക്ക് പുതുച്ചേരിയിൽ നിന്ന് രാജ്യസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ സെൽവഗണപതിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. സൂക്ഷ്മപരിശോധനയിൽ സെൽവഗണപതിയുടെ നാമനിർദ്ദേശം മാത്രം ക്രമത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് അഞ്ച് സ്ഥാനാർത്ഥികളുടെ (സ്വതന്ത്രർ) നാമനിർദ്ദേശങ്ങളും നിരസിക്കപ്പെട്ടു.
Historical - First Ever Rajya Sabha MP of BJP from Puducherry!
— Jagat Prakash Nadda (@JPNadda) September 27, 2021
I congratulate S. Selvaganabathy Ji on being unanimously elected member of Rajya Sabha from Puducherry. I also congratulate @sarbanandsonwal Ji & @Murugan_MoS Ji for becoming RS members from Assam & MP respectively. pic.twitter.com/V8Dz7vgqcl
1962 മുതൽ പുതുച്ചേരിയിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന പത്താമത്തെ അംഗമാണ് സെൽവഗണപതി. ബി.ജെ.പികൂടി സഖ്യകക്ഷിയായ പുതുച്ചേരിയിലെ എൻ.ആർ കോൺഗ്രസ് സർക്കാരിന്റെ പിന്തുണയോടെയാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 33 അംഗ നിയമസഭയിൽ യഥാക്രമം 10ഉം ആറും സീറ്റുകൾ നേടിയാണ് എൻ.ആർ കോൺഗ്രസും ബി.ജെ.പിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. മൂന്ന് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ഇവർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |