കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന വയോധികയുടെ കൈയിൽ നിന്നും രണ്ടുപവൻ തൂക്കമുള്ള സ്വർണ്ണവള മോഷ്ടാവ് ഊരിയെടുത്തു.വൃദ്ധയുടെ കൂടെ കിടന്ന പേരക്കുട്ടി ബഹളം വച്ചപ്പോൾ കഴുത്തു ഞെരിച്ചും കണ്ണിൽ മുളകുപൊടി വിതറിയും ഈയാൾ രക്ഷപെട്ടു.
അജാനൂർ കൊളവയലിലെ അബൂബക്കറിന്റെ ഭാര്യ ഫാത്തിമയുടെ(72)കൈയിൽ നിന്നാണ് വള ഊരിയെടുത്തത്.ഫാത്തിമയും പേരക്കുട്ടിയായ പ്ലസ് വൺ വിദ്യാർത്ഥിനി ലിംസയും ഒരേ മുറിയാലാണ് ഉറങ്ങാൻ കിടന്നത് .വീടിന്റെ രണ്ടാം നിലയിലെ വാതിൽ വഴി അകത്തുകടന്ന മോഷ്ടാവ് ഒരു കൈയ്യിൽ ഗ്ലൗസും മറ്റേകൈയിൽ എണ്ണയും തേച്ചിരുന്നു.വള ഊരിയെടുക്കുന്നതിനിടയിൽ ലിംസ ഞെട്ടിയുണർന്ന് ബഹളം വച്ചു.അപ്പോഴാണ് മോഷ്ടാവ് കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കഴുത്തുഞെരിച്ചത്. പിന്നീട് വന്ന വഴിയിൽ തന്നെ രക്ഷപെടുകയും ചെയ്തു. ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ ,ഇൻസ്‌പെക്ടർ കെ .പി. ഷൈൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |