കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസൻ(83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ഒരാഴ്ച മുമ്പ് നെഗറ്റീവായിരുന്നു.ന്യുമോണിയ ബാധിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. മലയാളത്തിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ പ്രതിഭയാണ് യേശുദാസൻ.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായിരുന്നു. അരനൂറ്റാണ്ടിലേറെ മാദ്ധ്യമ മേഖലയിൽ സജീവമായിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനും, കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു.
1938ൽ മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. ബി എസ് സി ബിരുദത്തിനു ശേഷമാണ് കാർട്ടൂൺ രംഗത്ത് സജീവമായത്. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു.ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, കട്ട്–കട്ട്, അസാധു, മെട്രൊ വാർത്ത, ദേശാഭിമാനി എന്നിവയിലും പ്രവര്‍ത്തിച്ചു.പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം രചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |