SignIn
Kerala Kaumudi Online
Saturday, 27 April 2024 7.52 AM IST

കഥ/ ഫോട്ടോഷൂട്ട്

ee

''ഇത്.. ആ പെൺകുട്ടിയല്ലേ?""

വൈറലായ ട്രെൻഡ് മാര്യേജ് ഫോട്ടോഷൂട്ടിലെ പുതുപ്പെണ്ണ്.
നാണിച്ച് തല കുമ്പിട്ടിരിക്കുന്ന മണവാട്ടികളെ കണ്ടുശീലിച്ച മലയാളികളെ മൊത്തം ശരി‌ക്കും ലജ്ജിപ്പിച്ച നവവധു. അതേ അവൾ തന്നെ. മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ട്. യുവാക്കളുടെ ഉറക്കം കെടുത്തിയ ഫോട്ടോ സെഷനിലെ നായിക. ഉള്ളത് പറയണമല്ലോ.... ആ ഫോട്ടോകൾക്ക് ആരും കാണാതെ ലൈക്ക് കൊടുത്തു സംതൃപ്‌തിയടഞ്ഞവനാണീയുള്ളവനും. എന്താണാവോ.. ഇവിടെ? കൂടെ ഒരു സ്ത്രീയുണ്ട് അമ്മയാവും.
ഓ..വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വലത്തുകാല് വച്ച് കയറുമ്പോൾ പാലിന്റെ പകുതി സ്‌നേഹത്തോടെ നീട്ടുമ്പോൾ എന്തൊരു ലജ്ജയാണ് നമ്മുടെ തരുണീമണികൾക്ക്. അവർ ഇതൊക്കെ കണ്ടു പഠിയ്‌ക്കട്ടെ...
അപ്പോഴാണ് മറ്റൊരു ഭാഗത്തായി ആ ഫോട്ടോ ഷൂട്ടിലെ സുന്ദരനായ നവവരനും നിൽക്കുന്നത് കണ്ടത്. ആരാധനയോടാണ് നോക്കിയത്. 'വൈറൽ കാമദേവൻ"". മുഖത്തന്നത്തെ ഗ്ലാമറില്ല.
''രണ്ടു പേരും ഉണ്ടല്ലോ..?""
മനുഷ്യസഹജമായ കൗതുകം കൊണ്ട് കുടുതൽ അന്വേഷിച്ചു..
കാര്യം നിസ്സാരം. അവൾ ആവുന്നത്ര പറഞ്ഞതാണ് പോലും അങ്ങനെയൊന്നും വേണ്ടായെന്ന്. അവൾക്ക് ഷൈ ആയിരുന്നു. പക്ഷേ അവൻ കേട്ടില്ല.
''മോളെ കുട്ടൂ.. ഫോട്ടോഗ്രാഫർ മനു.. അവനെന്റെ ബെസ്റ്റ് ഫ്രെണ്ടാ.""
''നിശ്ചയദിവസം അവനിങ്ങനെ ഒരൈഡിയ പറഞ്ഞപ്പോൾ ഞാനവനോട് പ്രോമിസ് ചെയ്‌തതാണ്. നമ്മൾ ക്യൂട്ട് ജോഡികളാണ് പോലും...എതിര് പറയരുത്...""
വിപ്ലവാത്മകമായ ഫോട്ടോ വൈറലായാൽ കിട്ടുന്ന ലൈക്കുകളെക്കുറിച്ചും താരപരിവേഷത്തെക്കുറിച്ചും പറഞ്ഞയാളവളെ ബോധവതിയാക്കി. ഷൂട്ടിനിടയിൽ അവളുടെ വസ്ത്രങ്ങൾ വേണ്ടിടത്തു നിന്നും വേണ്ടാത്തിടത്തു നിന്നും ചിത്രത്തിന്റെ കൊഴുപ്പിനു വേണ്ടി മാറ്റപ്പെട്ടപ്പോഴും അവളവനെ നോക്കി...
''കുഴപ്പമില്ല... നമ്മുടെ മനുവല്ലേ.""
അവനവളെ ആശ്വസിപ്പിച്ചു. അവനോടൊപ്പം അർദ്ധനഗ്നയായ അവളുടെ ശരീരം വ്യത്യസ്‌ത ആംഗിളുകളിൽ ചിത്രീകരിക്കപ്പെട്ടപ്പോഴും ദൈന്യതയോടവൾ അയാളെ നോക്കി. അപ്പോഴുമവൻ പറഞ്ഞു.
''നമ്മുടെ മനുവല്ലേ നോ പ്രോബ്ലം...""
ചിത്രത്തിന്റെ പൂർണതയ്‌ക്ക് വേണ്ടി മനു അവളുടെ ശരീരഭാഗങ്ങളിൽ അറിഞ്ഞോ അറിയാതെയോ സ്‌പർശിക്കുമ്പോഴും അവളവനെ നോക്കി.
''ലാഡറിൽ തൂങ്ങിയാടുന്ന അവന്റെ ബുദ്ധിമുട്ടും ടെൻഷനും നീ കാണുന്നില്ലേ... പാവം. സഹകരിക്കൂ...""
ശാസനയുടെ സ്വരം
പിന്നെയവൾ വരനെ നോക്കിയതേയില്ല.
ബന്ധങ്ങളുടെ ഊഷ്‌മളത, അങ്ങനെ കിടപ്പറയിലും തുറസായ സ്ഥലങ്ങളിലും ഇക്കിളിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ച്, ചൂടോടെ ആകാശത്തേക്ക് പറത്തി വിട്ടു. നവമാദ്ധ്യമങ്ങൾ അവ വൈറലാക്കി. ലൈക്കുകളും കമന്റുകളും ഷെയറുകളും മുന്നേറി. നാട്ടിൽ നവദമ്പതികൾക്ക് താരപരിവേഷം. ന്യൂജെൻ ട്രെൻഡിന്റെ ഭാഗമെന്നോണം അവരുടെ പാരന്റസ് തല ഉയർത്തി നടന്നു.
''സംസ്‌കാരത്തിന്റെ മൂല്യച്യുതി എന്നൊക്കെ ഏതൊക്കെയോ യാഥാസ്ഥിതികരായ വിവരദോഷികളുടെ ജല്പനങ്ങൾ.
ഇടയ‌്ക്ക് മനു വിളിക്കും. 'വൈറൽ ബ്രൈഡ് " ഫോണെടുക്കും.
''നമ്മുടെ മനുവല്ലേ?""
ദിവസങ്ങൾ കഴിഞ്ഞു. വരന് ബിസിനസാവശ്യത്തിനായി കുറച്ച് ദിവസം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു.
മനു അവളെ വിളിച്ചു. ഒരു കിടിലൻ ഓഫറുമായി. ഒരു സംവിധായകന് അവളെയൊന്ന് കാണണമെന്ന്, തൽക്കാലം വരൻ അറിയേണ്ട. വരുമ്പോൾ ഒരു സർപ്രൈസ് ആകട്ടെ പോലും...
''നമ്മുടെ മനുവല്ലേ?""
അവൾ പോയി.
വന്നത് രണ്ടു ദിവസം കഴിഞ്ഞ്.
ഭാര്യയുടെ സർപ്രൈസിൽ ഞെട്ടിയ വരൻ അവളെ ചോദ്യം ചെയ്തു.
''നമ്മുടെ മനുവല്ലേ പിന്നെന്താ പ്രശ്‌നം?""
അവളും ചോദിച്ചു.
അങ്ങനെയാണ് പോലും ആ സ്റ്റാറുകൾ ഇവിടെയെത്തിയത്. ഈ കുടുംബകോടതിയിൽ.
ഞാനാ നായകനെയൊന്നുകൂടി നോക്കി
''എന്താടോയിഷ്‌ടാ...തനി‌ക്ക് പ്രോബ്ലം, നമ്മുടെ മനുവല്ലേ..?""

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.