മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കും
തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിനെ 'തദ്ദേശ സ്വയംഭരണ വകുപ്പ് (പ്ലാനിംഗ്)' എന്ന് പുനർ നാമകരണം ചെയ്‌തു. മഹാപ്രളയങ്ങൾക്ക് സാദ്ധ്യതയുളള പ്രദേശങ്ങളിൽ തദ്ദേശീയ പ്രത്യേകത കൂടി പരിഗണിച്ച് കാര്യങ്ങൾ നടപ്പാക്കാൻ അനുമതി നൽകുന്ന നഗര-ഗ്രാമാസൂത്രണ ഭേദഗതി ബില്ലിലാണ് ഇതു സംബന്ധിച്ച തീരുമാനം.
സംസ്ഥാന നഗര ഗ്രാമസൂത്രണ ബോർഡിന് പകരമായി സംസ്ഥാന നഗരഗ്രാമസൂത്രണ കമ്മിറ്റി വിജ്ഞാപനം വഴി രൂപീകരിക്കും. കമ്മിറ്റിയിൽ ചെയർപേഴ്‌സൺ അടക്കമുളള അംഗങ്ങളുടെ ഘടനയും പുനർവിഭാവനം ചെയ്‌തു. 'കേരള അർബൻ ആക്‌ട് കമ്മിഷൻ' എന്നത് കേരള ആർട്ട് ആന്റ് ഹെറിറ്റേജ് കമ്മിഷൻ' എന്നും പുനർനാമകരണം ചെയ്യും.
പ്രകൃതി ക്ഷോഭങ്ങളുടെ ആഘാതം അതിജീവിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുക,മാസ്റ്റർപ്ലാനുകൾ തയ്യാറാക്കുന്നതിനുളള കാലതാമസം ഒഴിവാക്കുക എന്നിവയാണ് നഗര-ഗ്രാമാസൂത്രണ ഭേദഗതി ബിൽ വഴി ലക്ഷ്യമിടുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള സമയം കുറയ്‌ക്കുന്നതിന്റെ ഭാഗമായി, ചീഫ് ടൗൺ പ്ലാനർക്ക് മാസ്റ്റർ പ്ലാൻ പരിശോധിക്കാനുളള സമയം 60 ദിവസത്തിൽ നിന്ന് 45 ദിവസമായി ചുരുക്കി. മാസ്‌റ്റർ പ്ലാനിൽ ആദ്യം ചെയ്‌തു തീർക്കേണ്ട പദ്ധതികൾക്ക് വേണ്ടി മുൻഗണാന പ്രവർത്തന പ്ലാൻ രൂപീകരിക്കണം.
മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിനു തീരുമാനമെടുക്കുന്നത് മുതൽ സർക്കാരിലേക്ക് അനുമതിക്കായി സമർപ്പിക്കുന്നത് വരെയുളള നടപടികൾ പൂർണമായും തദ്ദേശസ്ഥാപനത്തിന്റെ കീഴിലായിരിക്കും. തീരുമാനിച്ച സമയത്തിനകം മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വീഴ്‌ച വരുത്തിയാൽ സർക്കാരിന് തുടർ നടപടികൾ സ്വീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |