ന്യൂഡൽഹി: ഇന്ത്യ ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകളെക്കുറിച്ചും ഫോട്ടോകളെക്കുറിച്ചും കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു,
ഇന്ത്യൻ സൈനികരെ തടഞ്ഞുവയ്ക്കുന്നതും കണ്ണുകെട്ടി നടത്തിക്കുന്നതുമായ ദൃശ്യങ്ങളാണ് ചൈനീസ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ഉൾപ്പടെയുള്ളവര്‍ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വര്‍ഷം നടന്ന സംഭവം എന്ന നിലയിലാണ് ദൃശ്യങ്ങൾ. വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ധാരണയില്‍ എത്താതെ പിരിഞ്ഞു.ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടന്നത്. ഒക്ടോബര്‍ ഒന്‍പതിന് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |