പാലക്കാട്: മഴയെ തുടർന്ന് ജില്ലയിൽ നെൽക്കൃഷിയിൽ നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി പെയ്ത മഴമൂലം ഭൂരിഭാഗം കർഷകരുടെയും നെൽച്ചെടികളും വെള്ളത്തിൽ വീണുനശിച്ചു. ഇത്തരത്തിൽ വെള്ളത്തിൽ വീണ നെല്ല് വിത്തിന് ഉപയോഗിക്കാൻ പറ്റുകയില്ല. നിലവിൽ കൊയ്‌തെടുക്കുന്ന നെല്ലാണ് വിത്താക്കി രണ്ടാംവിളയ്ക്ക് ഉപയോഗിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കൃഷിഭവനുകൾ വഴി കർഷകർക്ക് ഗുണനിലവാരമുള്ള വിത്ത് അടിയന്തരമായി എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി മുതലാംതോട് മണി, ദേവൻ ചെറാപ്പൊറ്റ, കെ.എ. രാമകൃഷ്ണൻ, എ.ബി. അരവിന്ദാക്ഷൻ, പി.എ. സിദ്ദിഖ്, കെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |