വാഷിംഗ്ടൺ: സൗരയൂഥത്തെക്കുറിച്ചും ഛിന്നഗ്രഹങ്ങളെക്കുറിച്ചും വിശദമായി പഠിക്കാൻ നാസ ലൂസി എന്നു പേരിട്ടിരിക്കുന്ന പേടകം വിക്ഷേപിച്ചു. ശനിയാഴ്ച ഫ്‌ളോറിഡയിലെ കേപ് കനവറൽ സ്‌പേസ് ഫോഴ്സ് സ്‌റ്റേഷനിൽ നിന്ന് അറ്റലസ്വി റോക്കറ്റിലായിരുന്നു വിക്ഷേപണം. വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ കൂട്ടങ്ങളെക്കുറിച്ച് 12 വർഷത്തിലേറെ കാലം പര്യവേക്ഷണം നടത്തുകയെന്നതാണ് ലൂസിയുടെ ദൗത്യം. വ്യാഴത്തിന്റെ പരിക്രമണ പാതയിൽ കാണപ്പെടുന്ന ഛിന്നഗ്രഹങ്ങളായ ട്രോജൻസിൽ ലൂസി പഠനം നടത്തും.
സൗരയൂഥത്തിലെ ഗ്രഹരൂപീകരണ കാലത്തുണ്ടായ അവശിഷ്ടങ്ങളാണ് ട്രോജൻസെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ട്രോജനുകളുടെ ഘടന, ആകൃതി, ഉപരിതലത്തിന്റെ സവിശേഷത എന്നിവയെക്കുറിച്ച് ലൂസി വിവരങ്ങൾ ശേഖരിക്കും.സൗരയൂഥ രൂപീകരണവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് നിർണായകമാണ് ഈ വിവരങ്ങൾ.
മനുഷ്യവംശത്തിന്റെ പരിണാമം സംബന്ധിച്ച നിർണായക തെളിലുകൾ നല്കിയ മനുഷ്യ ഫോസിലാണ് ലൂസി. ഇതേ പേരാണ് നാസയുടെ പുതിയ ദൗത്യത്തിനും. വ്യാഴത്തിന്റെ ഭ്രമണ പഥത്തിൽ സ്ഥിതി ചെയ്യുന്ന ട്രോജനുകളെക്കുറിച്ച് പഠിക്കാൻ 65 ലക്ഷം കിലോമീറ്ററിലേറെ ലൂസിക്ക് സഞ്ചരിക്കേണ്ടിവരുമെന്നാമ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |