തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിനുള്ളിൽ തുലാവർഷത്തിന്റെ തീവ്രത കൂടുന്നത് അപൂർവ്വ പ്രതിഭാസമാണ്.
അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലവിലുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് തീവ്രമഴ ലഭിക്കുന്നത്.അറബിക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ട് കേരള തീരത്തോട് അടുത്തതാണ് മഴയുടെ ശക്തി കൂട്ടിയത്.
ഇത് ഇന്നോ നാളെയോ കരകയറും. ചൊവ്വാഴ്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറയും.
തുലാവർഷം തുടങ്ങിയ ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെ 102 ശതമാനം അധിക മഴയാണ് ലഭിച്ചത്.164.1മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് 331.4 മില്ലി മീറ്ററാണ്.
കാലാവസ്ഥ കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് ഒക്ടോബർ ഒന്നു മുതൽ പെയ്യുന്ന മഴയെല്ലാം തുലാവർഷമാണ്.എന്നാൽ പ്രകൃതി നിയമനുസരിച്ചും കാറ്റിന്റെ ഗതി നോക്കിയാലും തുലാവർഷം ആരംഭിച്ചിട്ടില്ലെന്നും കാലവർഷം പിൻവാങ്ങി തുടങ്ങിതേയുള്ളൂവെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
കാലവർഷത്തിൽ 16 % മഴയുടെ കുറവുണ്ടായി. വേനൽ മഴ 108 ശതമാനം അധികം ലഭിച്ചു.തുലാ വർഷത്തിൽ കൂടുതൽ ന്യൂനമർദ്ദങ്ങൾക്ക് സാധ്യതയുണ്ട്.
രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരും. അത് കഴിയുമ്പോൾ കുറയും.അറബിക്കടലിലെ ന്യൂനമർദ്ദം ഇന്നോ നാളെയോ കരകയറും.
ഡോ.ഗോപകുമാർ ചോലയിൽ ,
കാലാവസ്ഥ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |