ന്യൂഡൽഹി: ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന സാധാരണക്കാരുടെ കൊലപാതകങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. കാശ്മീരിൽ അമുസ്ലീംങ്ങളും ബംഗ്ലാദേശിൽ ഹിന്ദുക്കളും കൊല്ലപ്പെട്ടതും പൂഞ്ചിലെ വൻതോതിലുളള നുഴഞ്ഞ് കയറ്റവും ഒമ്പത് ജവാൻമാരുടെ മരണവും തമ്മിൽ ബന്ധമുണ്ടോ? ഒരുപക്ഷേ ദക്ഷിണേഷ്യയിൽ വലിയതോതിലുളള ഇസ്ലാമിക അജണ്ട പ്രവർത്തിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ശ്രീനഗർ, പുൽവാമ ജില്ലകളിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തതിന് ഒരു ദിവസത്തിന് ശേഷമാണ് തിവാരി ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
Is there a link between killing of Non Muslims in Kashmir,Hindus in Bangladesh &massive infiltration in Poonch leaving nine Jawans dead?
— Manish Tewari (@ManishTewari) October 17, 2021
Perhaps so.A larger Pan Islamist agenda is at work in South Asia https://t.co/YiDAlu334Thttps://t.co/NQeaPB08fmhttps://t.co/w7Yi8ucQac
ഇതര സംസ്ഥാന കച്ചവടക്കാരനെ ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്ത് ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ബീഹാർ നിവാസിയായ അരവിന്ദ് കുമാർ വെടിയേറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മറ്റൊരു സംഭവത്തിൽ, പുൽവാമ ജില്ലയിൽ ഉത്തർപ്രദേശ് സ്വദേശിയായ സഗീർ അഹ്മദ് എന്ന തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി.
ബംഗ്ലാദേശിൽ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഡസൻ കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർത്തതിനെത്തുടർന്ന് ഏകദേശം ഏഴോളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. അക്രമത്തിൽ രണ്ട് ഹിന്ദു പുരുഷന്മാർ കൊല്ലപ്പെടുകയും, ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |