ന്യൂഡൽഹി: വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ ബിരുദപ്രവേശനം നേടിയ സംഭവത്തിൽ അയോദ്ധ്യയിലെ ഗോസായിഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഇന്ദ്രപ്രതാപ് തിവാരിക്ക് അഞ്ചുവർഷം തടവ് ശിക്ഷയും 8000രൂപ പിഴയും വിധിച്ച് കോടതി.
28 വർഷം പഴക്കമുള്ള കേസിലാണ് പ്രത്യേക കോടതി ജഡ്ജി പൂജാ സിംഗ് വിധി പുറപ്പെടുവിച്ചത്.
കോടതിയിൽ ഹാജരാക്കിയ ഇന്ദ്രപ്രതാപ് തിവാരിയെ ജയിലിലേക്ക് മാറ്റി.1992ൽ അയോദ്ധ്യയിലെ സാകേത് കോളേജ് പ്രിൻസിപ്പൽ യദുവൻഷ് റാം ത്രിപാഠി നൽകിയ പരാതിയിലാണ് കേസെടുക്കുന്നത്. ഡിഗ്രി രണ്ടാം വർഷ പരീക്ഷയിൽ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു. എന്നാൽ വ്യാജ മാർക്ക് ഷീറ്റ് ഉപയോഗിച്ച് 1990ൽ ഇയാൾ അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ പല ഒറിജിനൽ രേഖകളും അപ്രത്യക്ഷമായി. ഇതിനിടെ പരാതിക്കാരനായ പ്രിൻസിപ്പൽ ത്രിപാഠി മരിച്ചു. തുടർന്ന് സാകേത് കോളജിലെ ഉദ്യോഗസ്ഥനായ മഹേന്ദ്ര അഗർവാൾ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |