വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പ്രതിനിധി സൽമയ് ഖലീൽസാദ് രാജിവച്ചു.അഫ്ഗാനിലെ പുതിയ യു.എസ് പ്രതിനിധിയായി തോമസ് വെസ്റ്റിനെ നിയമിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് അമേരിക്കയുടെ നയതന്ത്ര പരാജയമാണെന്ന വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഖലീൽസാദിന്റെ രാജി. മാറിയ സാഹചര്യത്തിൽ അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ മാറ്റം വേണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അയച്ച രാജിക്കത്തിൽ സൽമയ് ഖലീൽസാദ് ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ അമേരിക്കൻ സൈനിക ഇടപെടൽ അവസാനിപ്പിക്കാൻ താലിബാനും യു.എസും തമ്മിലുള്ള സമാധാന കരാർ ഉറപ്പിക്കുന്നതിൽ മധ്യസ്ഥത വഹിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ഉടമ്പടി ലക്ഷ്യമിട്ടത് പോലെ മുന്നോട്ട് പോയില്ല. ഇതിന്റെ കാരണങ്ങൾ വളരെ സങ്കീർണമാണെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലാണ് ജനിച്ച അമേരിക്കൻ നയതന്ത്രജ്ഞനായ സൽമയ് ഖലീൽസാദ് കാബൂൾ, ബാഗ്ദാദ്, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിൽ യു.എസ് നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |