വാഷിംഗ്ടൺ: കാലാവസ്ഥാ വാർത്തയ്ക്കിടെ വാർത്താ അവതാരികയുടെ പിന്നിലെ സ്ക്രീനിൽ തെളിഞ്ഞത് ലൈംഗിക ദൃശ്യങ്ങൾ. ഞാറാഴ്ച വൈകുന്നേരം വാഷിംഗ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് അബദ്ധത്തിൽ പോർണോഗ്രാഫിക് വീഡിയോ സംപ്രേഷണം ചെയ്ത് വിവാദത്തിലായത്. കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് പറയുന്നതിനിടെയാണ് പിന്നിലെ വീഡിയോ സ്‌ക്രീനിൽ ഭൂപട ദൃശ്യത്തിന് പകരം പോൺദൃശ്യങ്ങൾ തെളിഞ്ഞത്. എന്നാൽ മിഷേലോ അവരുടെ സഹ അവതാരകയായ കോഡി പ്രോക്ടറോ ആദ്യം വീഡിയോ ശ്രദ്ധിച്ചില്ല.
പതിമൂന്ന് സെക്കൻഡ് സമയം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് ശേഷമാണ് ചാനൽ അധികൃതർ ഇത് ശ്രദ്ധിക്കുന്നതും സംപ്രേക്ഷണം നിറുത്തി വയ്ക്കുന്നതും.
പിന്നീട് ആറുമണി വാർത്തയ്ക്കിടെ അനുചിതമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടതിൽ ചാനൽ ക്ഷമ ചോദിച്ചു.
എന്നാൽ അശ്ലീല ദൃശ്യം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് നിരവധി പേർ ചാനലിനെതിരെ പൊലീസിൽ പരാതി നല്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിന് മുൻപ് 2017ൽ ബി.ബി.സി ജീവനക്കാരൻ തത്സമയ പ്രക്ഷേപണത്തിനിടെ വാർത്ത അവതരിപ്പിക്കുന്ന ഒരു ആങ്കറിന് പിന്നിലെ സ്ക്രീനിൽ ജീവനക്കാരൻ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |