അൽ അമെറാറ്റ് : ട്വന്റി-20 ലോകകപ്പിൽ ആദ്യ റൗണ്ട് ഗ്രൂപ്പ് ബിയിൽ അവസാന മത്സരത്തിൽ ഒമാനെ കീഴടക്കി തോൽവി അറിയാതെ ഒന്നാമൻമാരായി സ്കോട്ട്ലാൻഡ് സൂപ്പർ 12ൽ എത്തി. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ 122 റൺസിന് ആൾഔട്ടായി.
മറുപടിക്കിറങ്ങിയ സ്കോട്ട്ലാൻഡ് 17 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (123/2).
ക്യാപ്ടൻ കൈൽ കോട്സർ 28 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 41 റൺസുമായി സ്കോട്ടിഷ് ചേസിംഗ് എളുപ്പമാക്കി. നേരത്തേ 4 ഓവറിൽ 25 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡേവിയാണ് ആതിഥേയരായ ഒമാന്റെ റണ്ണൊഴുക്കിന് തടയിട്ടത്.
സഫ്യാൻ ഷെരീഫും മൈക്ക് ലീക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 37 റൺസെടുത്ത ആഖിബ് ഇല്യാസാണ് ഒമാന്റെ ടോപ് സ്കോറർ.
ആദ്യ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ കീഴടക്കിയെങ്കിലും തുടർന്നുള്ള രണ്ടെണ്ണത്തിലും തോറ്റ ഒമാൻ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |