SignIn
Kerala Kaumudi Online
Friday, 26 April 2024 6.43 PM IST

മുടികൊഴിച്ചിൽ അറിഞ്ഞിരിക്കേണ്ടത്

hair

ഒരു മനുഷ്യന്റെ തലയിലെ ചർമ്മത്തിൽ ശരാശരി ഒന്ന് മുതൽ ഒന്നരലക്ഷം മുടി ഉണ്ടാകും. അതിൽ 85-90 ശതമാനം മുടിയും വളരുന്ന അവസ്ഥയിൽ അഥവാ ആനജൻ ഫേസിൽ ആയിരിക്കും. ഈ അവസ്ഥയുടെ ദൈർഘ്യം പല വ‌ർഷങ്ങളായിരിക്കും. മുടിയുടെ നീളം നിർണയിക്കുന്നത് ഈ ഫേസിന്റെ കാലാവധിയാണ്. ഇതിനുശേഷം ഒരു വിശ്രമ അവസ്ഥയിലേക്ക് മുടി മാറി പിന്നീട് മുടി ടീലോജൻ ഫേസിൽ വന്ന് കൊഴിഞ്ഞു പോകുന്നു. ഈ മുടി കൊഴിഞ്ഞുപോയതിനുശേഷം പുതിയമുടി കിളിർക്കുവാൻ തുടങ്ങുന്നു. ഒരു സമയത്ത് 10-15 ശതമാനം മുടി ടീലോജൻ ഫേസിലായിരിക്കും. അതായത് 50- 100 മുടി വരെ സാധാരണയായി ഒരു ദിവസം കൊഴിഞ്ഞു പോകാം ചില കാരണങ്ങൾ കൊണ്ടു ജെലോജൻ ഫേസിലുള്ള മുടിയുടെ ശതമാനം കൂടാം. ചില അണുബാധകൾ, മാനസിക പിരിമുറുക്കം, ശസ്ത്രക്രിയകൾ, ഭക്ഷണരീതിയിലുള്ള വലിയ മാറ്റങ്ങൾ (പെട്ടെന്നുള്ള കഠിനമായ ‌ഡയറ്റിംഗ്), ചില മരുന്നുകൾ, ശരീരത്തെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ (കാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ) ഹോർമോൺ വ്യതിയാനങ്ങൾ (ഗർഭം, കുഞ്ഞിന്റെ ജനനം) മുതലായവ ഇതിന് കാരണമാകുന്നു. ഗർഭാവസ്ഥയിൽ ഈസ്ട്രജൻ ഹോർമോൺ മുടിയെ അനാജെൻ ഫേസിൽ നിലനിറുത്തുന്നു. എന്നാൽ കുഞ്ഞിന്റെ ജനനശേഷം ഹോർമോൺ അളവ് പെട്ടെന്ന് കുറഞ്ഞ്  മുടിയെല്ലാം ജെലോജൻ ഫേസിലേക്ക് മാറിപ്പോകുന്നു.

മേൽപ്പറഞ്ഞ കാരണങ്ങൾ ഉണ്ടായി ഒന്നുമുതൽ മൂന്നുമാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചിൽ തുടങ്ങുക. ആറുമാസം കൊണ്ട് സാധാരണയായി ഈ മുടികൊഴിച്ചിൽ കുറയാറുണ്ട്. ഇത്തരം മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ കണ്ടെത്തി ആവശ്യമെങ്കിൽ അതിനുള്ള ചികിത്സ എടുക്കുന്നത് പ്രയോജനകരമാണ്.
ചിലപ്പോൾ വളരുന്ന അവസ്ഥയിലുള്ളതും എണ്ണത്തിൽ കൂടുതലുമുള്ള മുടിയും പെട്ടെന്ന് കൊഴിഞ്ഞു പോകാം. ഇതുകൊണ്ട് പെട്ടെന്ന് മുടിയുടെ എണ്ണത്തിൽ കുറവുണ്ടാകാം. ഇതിന് സാധാരണ കാരണങ്ങൾ ചില കാൻസർ മരുന്നുകൾ, ശാരീരിക രോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാക്കുന്ന രോഗങ്ങൾ എന്നിവയാണ്. രണ്ട് മുതൽ മൂന്നുമാസത്തിനുശേഷം മുടി തനിയെ കിളിർത്തു വരാൻ തുടങ്ങുന്നതുമായിരിക്കും.
വട്ടത്തിൽ മുടികൊഴിയുന്ന പ്രതിഭാസം കുട്ടികളിലും യൗവ്വനക്കാരിലും കാണാറുണ്ട്. ഈ അവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധശക്തി മുടിയുടെ കോശങ്ങളെ നശിപ്പിക്കുന്നു. തലയിൽ ഒന്നോ രണ്ടോ ഭാഗങ്ങളിൽ വട്ടത്തിൽ മുടി കൊഴിച്ചിലായി തുടങ്ങി പിന്നീടത് വ്യാപിക്കുകയും തലയിലെ മുടി മുഴുവനായി കൊഴിഞ്ഞുപോവുകയും ചെയ്തേക്കാം. തൈറോയ്ഡ് രോഗങ്ങൾ, രക്തക്കുറവ്, ഡയബറ്റിക് മുതലായവ ഈ പ്രതിഭാസത്തോടൊപ്പം കാണാറുണ്ട്. ലേപനങ്ങൾ, ഗുളികകൾ, തൊലിപ്പുറത്തുള്ള ഇൻജക്ഷൻ ചികിത്സ ഈ രോഗത്തിന് പ്രയോജനപ്രദമാണ്.
കുട്ടികളിൽ പലപ്പോഴും കാണാറുള്ള മറ്റൊരു തരം മുടികൊഴിച്ചിലാണ് ട്രൈകോടിലോമാനിയ. ഇതിന് കാരണം മുടിയിൽ അമിതമായി വലിക്കുന്നതോ തിരുമ്മുന്നതോ ആണ്. പഠിക്കുമ്പോഴോ, ടിവി കാണുമ്പോഴോ ഇത്തരക്കാർ ശ്രദ്ധിക്കാതെ തലമുടിയി തൊടുകയും കൈവിരൽകൊണ്ട് തഴുകുകയോ തുടർച്ചയായി ചെയ്യുന്നു. ഈ ശീലം വരാൻ കാരണം മാനസിക പിരിമുറുക്കങ്ങൾ ആകാം.
വാർദ്ധക്യമാകുന്തോറും മുടിയുടെ കോശങ്ങൾ ചെറുതാവുകയും മുടി കട്ടികുറയുകയും ചെയ്യും. ഇതിന് കാരണം ഹോർമോൺ വ്യതിയാനങ്ങളാണ്. സ്ത്രീകളിൽ ആർത്തവം നിൽക്കുമ്പോൾ ഈസ്ട്രൊജൻ എന്ന ഹോർമോൺ കുറയുകയും അതുകൊണ്ട് മുടിയുടെ കട്ടികുറയുകയും ചെയ്യാവുന്നതാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലവും പാരമ്പര്യ ഘടകങ്ങൾ മൂലവും പ്രത്യേക രീതിയിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ സാധാരണയിൽ കൂടുതൽ വർദ്ധിക്കുമ്പോൾ കഷണ്ടി എന്നു പറയപ്പെടുന്നു. പാറ്റേൺ ഹെയർ ലോസ് എന്നുപറയുന്ന ഈ അവസ്ഥ പുരുഷന്മാരിൽ നെറ്റിയുടെ രണ്ടുവശവും മുകളിലേക്ക് കയറുന്നതായും സ്ത്രീകളിൽ മുൻവശത്ത് നടുക്കായി മുടി കുറയുന്നതായും കാണപ്പെടുന്നു. പുരുഷന്മാരിൽ പിന്നീട് തലയുടെ പുറകിൽ മുടിയുടെ കട്ടികുറയാൻ സാദ്ധ്യതയുണ്ട്. ഈ തരത്തിലുള്ള മുടികൊഴിച്ചിൽ നേരത്തെ കണ്ടെത്തി അതിനുള്ള ചികിത്സ ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിച്ചാൽ  മുടികൊഴിച്ചിൽ ഒരുപരിധിവരെ തടയാൻ കഴിയും.
സ്വന്തം രക്തത്തിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അത് ഉപയോഗിച്ച് മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുകയാണ് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ചികിത്സയിൽ ചെയ്യുന്നത്. പ്ലേറ്റ്ലറ്റ് കോശങ്ങളുടെ നാല് മുതൽ അഞ്ച് മടങ്ങ് സാന്ദ്രത കൂട്ടി മുടി കൊഴിഞ്ഞ ഭാഗത്ത് കുത്തിവയ്ക്കുന്നു. ഇത് തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാസത്തിൽ ഒരിക്കൽ ചെയ്യുന്ന ചികിത്സയുടെ ഫലം നാലുമുതൽ ആറുമാസം കഴിയുമ്പോൾ പ്രകടമാകാറുണ്ട്. ഇതിനോടൊപ്പം മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ലേപനങ്ങളും കൃത്യമായ അളവിലുള്ള വിറ്റാമിനും പോഷകാംശഘടകങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.
മേല്പറഞ്ഞ ചികിത്സകൾകൊണ്ട് മുടിയുടെ വളർച്ച കൂടാതെ വരികയാണെങ്കിൽ മുടിവച്ചു പിടിപ്പിക്കുന്ന ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സ ചെയ്യാവുന്നതാണ്. ഇതിന് ഫോളിക്കുലാർ യൂണിറ്റ് എക‌്സ്ട്രാക്ഷൻ, ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്‌പ്ലാന്റേഷൻ എന്നിങ്ങനെ രണ്ട് രീതികളുണ്ട്. മുടിയുടെ വേര് ഒരു ചെറിയ പഞ്ച് കൊണ്ട് എടുത്ത് വച്ചുപിടിപ്പിക്കുന്ന രീതിയാണ് ഫോളിക്കുലാർ യൂണിറ്റ് എക‌്സ്ട്രാക്ഷൻ.

മുടിയുടെ പരിചരണം എങ്ങനെ?

1.  മുടി കഴുകുമ്പോൾ വളരെ മൃദുലമായി ഷാംപൂ ഇട്ട് മസാജ് ചെയ്യുക.
2.  ഷാംപൂ ഉപയോഗിച്ചതിനുശേഷം കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതാണ്.
3. മുഖത്ത് അമിതമായി എണ്ണമയമുള്ളവരും തലയിൽ താരൻ ഉള്ളവരും തലയിൽ എണ്ണ വയ്ക്കുന്നത് കുറക്കേണ്ടതാണ്.
4.  നീളമുള്ള മുടി ഉണക്കുമ്പോൾ തോർത്ത് ഉപയോഗിച്ച് കെട്ടിവയ്ക്കുന്നത് നല്ലതാണ്. മുടി തിരുമ്മുന്നത് ഒഴിവാക്കുക.
5.  മുടി ഉണങ്ങിയതിനുശേഷം അകലമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് ചീകുക.
6.  മുടി അധികം വലിച്ചുകെട്ടുന്നത് ഒഴിവാക്കുക.
7.  അമിത അളവിൽ ബലം ഉപയോഗിച്ച് മുടി ചീകുന്നത് നല്ലതല്ല.
8. മുടി കെട്ടുകൂടുന്നുണ്ടെങ്കിൽ കണ്ടീഷണർ ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, WEEKLY, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.