ന്യൂഡൽഹി: രാജ്യം 100 കോടി ഡോസ് വാക്സിൻ പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്രമോദി ഏഴ് വാക്സിൻ നർമ്മാണ കമ്പനികളുമായി ചർച്ച നടത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെനോവാ ബയോഫാർമ്മ,പനേസിയ ബയോടെക് എന്നീ കമ്പനികളാണ് ചർച്ചയിൽ പങ്കെടുത്തത്.
എല്ലാവർക്കും വാക്സിൻ എന്ന മന്ത്രം ഉയർത്തി നമ്മുടെ രാജ്യത്തിന് മാത്രമല്ല, മറ്റ് രാജ്യങ്ങൾക്ക് കൂടി വാക്സിൻ നൽകി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒക്‌ടോബർ 21 ന് സംഘടിപ്പിച്ച വാക്സിൻ യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യത്തിൽ രാജ്യത്തെ എത്തിച്ചത്.ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 101.30 കോടി ജനങ്ങൾ ഒന്നാം ഡോസ് വാക്സിൻ പൂർത്തിയാക്കി.രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും ഒന്നാം ഡോസ് വാക്സിനും, 31 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തു. കോവാക്സിൻ,കോവിഷിൽഡ്,സ്പുട്ട്നിക്ക് എന്നീ വാക്സിനുകളാണ് യജ്ഞത്തിൽ ഉപയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |