രാധാകൃഷ്ണൻ നായർ, ടി.പി.ഔസേഫ്, എസ്.,മുരളീധരൻ എന്നിവർക്ക് ദ്രോണാചാര്യയ്ക്കും ശുപാർശ
ന്യൂഡൽഹി: ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെ ടോക്യോയിൽ നടന്ന പാരാലിമ്പിക്സിലെ പ്രകടനവും കൂടി പരിഗണിക്കുന്നതിനായാണ് ഇത്തവണത്തെ ദേശീയ കായിക പുരസ്കാരങ്ങളുടെ പ്രഖ്യാപനം വൈകിയത്.
ശ്രീജേഷിനേയും നീരജ് ചോപ്രയേയും കൂടാതെ ഫുട്ബാൾ താരം സുനിൽ ഛെത്രി,വനിതാക്രിക്കറ്റ് താരം മിതാലി രാജ്എന്നിവരടക്കമുള്ള 11 താരങ്ങൾക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയ്ക്ക്് ശുപാർശ. ദേശീയ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ, പരിശീലകരായ ടി.പി. ഔസേപ്പ്, എസ്.മുരളീധരൻ തുടങ്ങിയ മലയാളികൾക്ക് ദ്റോണാചാര്യ പുരസ്കാരത്തിനും ശുപാർശ ലഭിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ബോക്സിംഗ് താരം കെ.സി. ലേഖയേയും ശുപാർശ ചെയ്തുവെന്നാണ് വിവരം. സുനിൽ ഛെത്രി ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്യപ്പെടുന്ന ആദ്യ ഫുട്ബാൾ താരമാണ്. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഗുസ്തി താരം രവി ദഹിയ, ബോക്സിംഗിൽ വെങ്കലം നേടിയ ലവ്ലീന ബോർഗോഹയ്ൻ, പാരാലിമ്പിക്സിൽ സ്വർണം നേടിയ മനീഷ് നർവാൽ, കൃഷ്ണാ നാഗർ, സുമിത് ആന്റിൽ, അവനി ലെഖാരെ, പ്രമോദ് ഭഗത് എന്നിവരാണ് ഖേൽ രത്ന ശുപാർശ ലഭിച്ച മറ്റ് തരങ്ങൾ.
രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന അവാർഡ് ഈ വർഷം മുതൽ 'മേജർ ധ്യാൻചന്ദ് ഖേൽരത്ന' എന്ന പേരിലാണ് നൽകുന്നത്. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം, ക്രിക്കറ്റ് താരം ശിഖർ ധവാൻ, പാരാലിമ്പിക്സ് താരം സുഹാസ് യതിരാജ്, എന്നിവർ അടക്കം 35 താരങ്ങളെ അർജുന അവാർഡിനും ശുപാർശ ചെയ്തു. ദ്റോണാചാര്യ പുരസ്കാരത്തിന് ഹോക്കി കോച്ച് സന്ദീപ് സംഗ്വാന്റെ പേരുമുണ്ട്.വിദഗ്ദ്ധ സമിതി നൽകിയ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കുന്ന കായിക മന്ത്രാലയം തുടർന്ന് കായിക പുരസ്കാരങ്ങൾ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |