SignIn
Kerala Kaumudi Online
Wednesday, 08 May 2024 5.22 AM IST

സംസ്ഥാന മെഡി. പി.ജി : 27 ശതമാനം പിന്നാക്ക സംവരണം സർക്കാരിന്റെ വൈകിയുള്ള നീതി

cutting

നിമിത്തമായത് കേരളകൗമുദി റിപ്പോർട്ടും തുടർന്നുള്ള ഹൈക്കോടതി ഇടപെടലും

തിരുവനന്തപുരം : സംസ്ഥാന മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് ഈ വർഷം മുതലുള്ള പ്രവേശനത്തിൽ എസ്.ഇ.ബി.സി, ഒ.ബി.സി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം

ഏർപ്പെടുത്തി മന്ത്രിസഭ കഴിഞ്ഞ ദിവസമെടുത്ത തീരുമാനം, പിന്നാക്ക സമുദായങ്ങൾക്ക് ഏറെ വൈകി ലഭിച്ച നീതിയാണ്. നീണ്ട പോരാട്ടങ്ങളും നിയമ യുദ്ധങ്ങളും ഉദ്യോഗസ്ഥ ലോബിയുടെ കള്ളക്കളികളും മറി കടന്നായിരുന്നു ഇത്.

മെഡിക്കൽ പി.ജി പ്രവേശനത്തിൽ അർഹമായ വിഹിതം നൽകാതെ പിന്നാക്ക വിദ്യാർത്ഥികളെ വർഷങ്ങളായി വെറും 9 ശതമാനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ

വർഷം മുതൽ മുന്നാക്ക വിഭാഗങ്ങൾക്ക്10 ശതമാനം സംവരണം നടപ്പിലാക്കിയപ്പോഴും പിന്നാക്ക

സംവരണം 9 ശതമാനത്തിൽ നിന്ന് ഉയർത്താൻ സർക്കാർ കൂട്ടാക്കിയില്ല. ഇതോടെ, ജനസംഖ്യയിൽ

70 ശതമാനം വരുന്ന പിന്നാക്ക-മുസ്ലിം സമുദായങ്ങളെക്കാൾ സംവരണം, 20 ശതമാനം വരുന്ന

മുന്നാക്ക സമുദായങ്ങൾക്കായി. കഴിഞ്ഞ വർഷത്തെ പ്രവേശനത്തിൽ പിന്നാക്കക്കാരേക്കാൾ രണ്ട് സീറ്റ് അധികം മുന്നാക്ക സംവരണത്തിന് ലഭിച്ചു. 'മെഡി.പി.ജി-പിന്നാക്കക്കാരിലും അധികം സംവരണം മുന്നാക്കക്കാർക്ക്' എന്ന തലക്കെട്ടിൽ കേരളകൗമുദി 2020 ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണ് ഈ അനീതി പുറത്തായത്.

ഹൈക്കോടതി നിർദ്ദേശം പാലിക്കാനും പത്ത് മാസം

കേരളകൗമുദി റിപ്പോർട്ട് ഉദ്ധരിച്ച് പിന്നാക്കക്കാരായ കോട്ടയം സ്വദേശി ഡോ. സജിത് രാജ്, തിരുവനന്തപുരം സ്വദേശിനി ഡോ. എ.കെ. ഹൃദ്യ എന്നീ മെഡിക്കൽ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഇടപെടലാണ് നിർണ്ണായകമായത്.

ഈഴവ: 3 മുസ്ലിം:2 എൽ.സി:1 പിന്നാക്ക ഹിന്ദു:1 പിന്നാക്ക ക്രിസ്ത്യൻ:1 കുടുംബി:1 (വിശ്വകർമ്മജർക്കും ധീവര‌ർക്കും ഇല്ല) എന്നിങ്ങനെയായിരുന്നു പിന്നാക്ക സംവരണം..

ഇതിനെതിരെ,നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് കോ‌-ഓർഡിനേറ്റ‌ർ വി.ആർ. ജോഷിയുടെ പിന്തുണയോടെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അർഹമായ സംവരണം ആവശ്യപ്പെട്ട് സർക്കാരിനും ഉന്നതവിദ്യാഭ്യാസ-പിന്നാക്ക വിഭാഗ വികസന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു..

ഇൗഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം നൽകണമെന്ന നിവേദനം സർക്കാർ നാല് മാസത്തിനകം പരിഗണിച്ചു തീർപ്പാക്കണമെന്ന് 2020 ഡിസംബർ ഏഴിന് ഹൈക്കോടതി നിർദ്ദേശിച്ചു. പിന്നാക്ക സംവരണം വർദ്ധിപ്പിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കുമെന്നായിരുന്നു തുടർന്ന് നിയമസഭയിൽ സബ്മിഷന് അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ നൽകിയ ഉറപ്പ്. പിന്നാക്കക്കാർക്ക് 30 ശതമാനം സംവരണം അനുവദിക്കണമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും നിർദ്ദേശം നൽകി. എന്നാൽ, പിന്നാക്ക സംവരണം കൂട്ടാൻ മതിയായ പി.ജി സീറ്റുകളില്ലെന്ന വിചിത്ര ഉപദേശമാണ് ഉന്നത മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

അധികൃതർ സർക്കാരിന് നൽകിയത്. പിന്നാക്കക്കാർക്ക് അർഹതപ്പെട്ട സീറ്റുകൾ സർവീസ് ക്വാട്ടയിലേക്ക് മാറ്റിയുള്ള ഈ കള്ളക്കളി 'കേരളകൗമുദി' വീണ്ടും പൊളിക്കുകയും മുഖപ്രസംഗത്തിലൂടെ അനീതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL PG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.