തിരുവനന്തപുരം: സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്ല തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്റി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ തിയേറ്ററിലാണ് പ്രദർശിപ്പിക്കേണ്ടത്.
മറ്റേതെങ്കിലും പ്ലാറ്റ്ഫോം വഴി സിനിമ പ്രദർശിപ്പിച്ചാൽ സിനിമാവ്യവസായം തകരും. സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സിനിമാ തിയേറ്ററുകൾക്ക് ബദലല്ലെന്നും മന്ത്റി പറഞ്ഞു. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ സിനിമകൾ മാത്രമല്ല മറ്റ് മേഖലകളിലെ കലാകാരന്മാർക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോമിനെക്കുറിച്ച് ആലോചിച്ചത്. സർക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് നവംബർ രണ്ടിന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്റിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ആരോഗ്യം, തദ്ദേശം, വൈദ്യുതി, ധനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പതിനഞ്ചോളം ആവശ്യങ്ങളാണ് തിയേറ്റർ ഉടമകൾ ഉന്നയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വകുപ്പ് മന്ത്റിമാരുടെയും സാംസ്‌കാരിക മന്ത്റിയുടെയും യോഗം മുഖ്യമന്ത്റി വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |