ബംഗളൂരു: ലഹരി മരുന്ന് കേസിലെ കള്ളപ്പണ - ബിനാമി ഇടപാടിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ബിനീഷ് കോടിയേരിക്ക് ഇന്നലെ പുറത്തിറങ്ങാനായില്ല. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം നൽകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഇതിനായി രണ്ട് കർണാടക സ്വദേശികളെ സെഷൻസ് കോടതിയിലെത്തിച്ചെങ്കിലും അവർ പിന്മാറി. കടുത്ത ജാമ്യവ്യവസ്ഥകളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. പിന്നീട് രണ്ടുപേരെ കണ്ടെത്തി കോടതിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു.
ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയാലേ മോചന ഉത്തരവ് ലഭിക്കു. ഇന്ന് ഉച്ചയോടെ ബിനീഷിനെ പുറത്തിറക്കാനാവുമെന്ന് സഹോദരൻ ബിനോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |