കണ്ണൂർ: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് കോടികൾ തട്ടിപ്പു നടത്തുന്ന വൻ സംഘത്തിലെ പ്രധാനി പിടിയിൽ. എറണാകുളം പെരുമ്പാവൂർ എലിപ്രം സ്വദേശി കണങ്കോടൻ ഹൗസിൽ അലിയാറിനെ (48)യാണ് കണ്ണൂർ ടൗൺ പൊലീസ് പെരുമ്പാവൂരിൽ വച്ച് പിടികൂടിയത്.
നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ സിദ്ധിഖിന്റെ അടുത്ത ബന്ധുവാണ് പിടിയിലായ അലിയാർ. കോതമംഗലം സ്വദേശിയാണ് ഇവർക്ക് സ്വർണാഭരണത്തെ വെല്ലുന്ന തരത്തിൽ മുക്കു പണ്ടം പണിയിച്ചു നൽകുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പോലീസിന് മൊഴി നൽകി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവൻ മുക്കുപണ്ട തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയാണ് പോലീസ് പിടിയിലായത്. ഇയാളാണ് ഓർഡർ പ്രകാരം മുക്കുപണ്ടമെത്തിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംസ്ഥാനമൊട്ടാകെ തട്ടിപ്പ്
കേരളത്തിൽ പല ജില്ലകളിലും മുക്കുപണ്ട കേസിൽ ജയിലിൽ കഴിയുന്ന കോതമംഗലത്തെ നൗഷാദിന്റെ കൂട്ടാളിയാണ് പിടിയിലായ അലിയാർ. ഈകേസിൽ പൊലീസ് അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ പ്രതിയാണ് ഇത്.
നേരത്തെ മുക്കുപണ്ട കേസിൽ കണ്ണൂർ കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ പി.എ. സിദ്ധിഖ് (48), ചിറക്കൽ പനങ്കാവ് അരയമ്പേത്ത് സ്വദേശി പനക്കട ഹൗസിൽ ഹരിഹരൻ (48), കണ്ണൂർ എളയാവൂർ സ്വദേശിയും മലപ്പുറം മഞ്ചേരി മുള്ളൻപാറ സ്വദേശി അശ്വതി ഹൗസിൽ കെ. റിജേഷ്(40), കണ്ണൂർ ബി.എസ്.എൻ.എൽ ക്വാട്ടേർസിന് സമീപം താമസിക്കുന്ന എളയാവൂരിലെ നിധീഷ് (44) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ അലിയാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |