SignIn
Kerala Kaumudi Online
Friday, 29 March 2024 5.42 PM IST

നീലക്കമ്പളം പുതച്ച നീലഗിരി

neela

'നീലഗിരിയുടെ സഖികളെ ജ്വാലാമുഖികളെ..." മലയാളികളുടെ ഹൃദയത്തിലുള്ള പാട്ട്.ഇങ്ങനെ പലഭാഷകളിലെ പാട്ടുസീനുകൾ ദിനംപ്രതി  ചിത്രീകരിക്കുന്ന സ്ഥലമാണ് നീൽഗിരീസ് എന്ന്  ഇംഗ്ലീഷുകാർ പറയുന്ന ഈ നീലഗിരി മലകൾ. ഭൂമിശാത്രപരമായി ആഗോളതലത്തിൽ  അറിയപ്പെടുന്ന പശ്ചിഘട്ടത്തിൽ ഉൾപ്പെടുന്ന സഹ്യപർവതത്തിന്റെ ഒരു ഭാഗംകൂടിയാണ് ഈ നീലഗിരി മടക്കുകൾ. നീലഗിരി എന്നത് ഒരു പ്രത്യേക സ്ഥലത്തിന്റെ പേരായിട്ടാണ് നമ്മുടെ നാട്ടുകാർ പലരും  ഇപ്പോഴും കരുതുന്നത്. അങ്ങനെയല്ല ഇത് ഇന്ന് തമിഴ് നാട്ടിലെ ചെറിയജില്ലകളിൽ ഒന്നിന്റെ പേരാണ്. കൂനൂർ , കോത്തഗിരി, ഊട്ടി, കുന്ത,ഗൂഡല്ലൂർ, പന്തല്ലൂർ എന്നീ താലൂക്കുകൾ ചേർന്നുള്ള ഈ ജില്ലയുടെ ആസ്ഥാനം പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും സുഖവാസ സ്ഥലവുമായ ഊട്ടിയാണ്.

സമതലത്തിൽ നിന്നു നോക്കുമ്പോൾ അങ്ങുദൂരെ മഞ്ഞുമൂടിയ നീലഗിരി മലകളുടെ മനോഹരമായ കാഴ്‌ച കാണാനാവും. തമിഴ്നാട്ടിലെ കോയമ്പത്തൂരും കേരളത്തിലെ പാലക്കാട് വയനാട് ജില്ലകളും ഒരു വശത്തു കർണാടകയും അതിർത്തി പങ്കിടുന്ന ഈ ജില്ല സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 8000 അടിയോളം ഉയരത്തിലാണ്. അതുകൊണ്ടുതന്നെ കുളിരും കോടമഞ്ഞുമുള്ള നല്ല തണുപ്പൻ കാലാവസ്ഥയാണ് ഇവിടെ സദാസമയവും!

കേരളത്തിൽ നിന്ന് കോത്തഗിരി വഴിയും ഗൂഡല്ലൂർ വഴിയും വരാൻ പറ്റുമെങ്കിലും ഇവിടേക്ക് റോഡുവഴിയുള്ള പ്രധാന മാർഗം പാലക്കാട് കോയമ്പത്തൂർ മേട്ടുപ്പാളയം കൂനൂർ വഴിയാണ്. കോയമ്പത്തൂർ വിട്ടു മേട്ടുപ്പാളയത്തോടു അടുക്കുമ്പോൾത്തന്നെ അങ്ങ് ദൂരത്തായി നീലഗിരി മലനിരകൾ കണ്ടുതുടങ്ങും. നിബിഢവനങ്ങളും പുകനിറമുള്ള മൂടലും കാരണം ദൂരെനിന്നു കാണുമ്പോൾ ഈ ഗിരിനിരകൾ മുഴുവൻ ഇളം നീലനിറമായിതോന്നും. ഇക്കാരണത്താൽ ആണത്രേ നീലഗിരി എന്ന് ഈ പ്രദേശം അറിയപ്പെടുന്നതിന്റെ ഒരു കാരണമായി പറയപ്പെടുന്നത്.
മേട്ടുപ്പാളയം കഴിയുമ്പോൾ മുതൽ ഏക്കർ കണക്കിൽ വ്യാപിച്ചുകിടക്കുന്ന കമുകിൻ തോട്ടത്തിലൂടെ ഈ മലനിരകളുടെ മനോഹരമായ കാഴ്‌ചകൾ കുറേക്കൂടി അടുത്തായിക്കാണാം.  ഉണക്കാനിട്ടിരിക്കുന്ന നീല തുണികൾ പോലെയോ കാറ്റിലിളകുന്ന കടലിലെ തിരമാലകൾ പോലെയോ തോന്നിക്കുന്ന ഒരു കാഴ്‌ചയാണ് ഇത്. നീലകമ്പളം പുതച്ചുകിടക്കുന്ന ഇവിടം മലകളുടെ റാണി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. സമതലം വിട്ട് വാഹനം ചുരം കയറുമ്പോൾ തന്നെ തണുപ്പിന്റെ കാഠിന്യം കൂടിവരുന്നത്  അനുഭവപ്പെട്ടു  തുടങ്ങും. നീലഗിരിലെ  മലമടക്കുകളിലൂടെ  അരഞ്ഞാണംപോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന റെയിൽവേ ട്രാക്കിലൂടെ ഓടുന്ന കുഞ്ഞൻ തീവണ്ടിയും ബൊട്ടാണിക്കൽ ഗാർഡനിൽ വർഷംതോറും നടത്തുന്ന പുഷ്‌പോത്സവവും ഏറെ പ്രസിദ്ധമാണ്. എന്നു മാത്രമല്ല ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോൾ പ്രകൃതി ഈ മലമുകളിൽ ഒരുക്കുന്ന നീലക്കുറിഞ്ഞിയുടെ പുഷ്‌പപ്രദർശനവും ഏറെ ശ്രദ്ധേയമാണ്. നീലകമ്പളം പുതച്ചുകിടക്കുന്ന ഈ മലമുകളിലെ താമസക്കാർക്ക് ഉറങ്ങണമെങ്കിൽ പക്ഷേ കമ്പിളിപ്പുതപ്പ് നിർബന്ധമായും വേണം എന്നതാണ് ഏറെ രസകരമായ കാര്യം.


(ദത്തൻ പുനലൂരിന്റെ ഫോൺ: 9443032995)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, KAZCHAYKKAPPURAM, DETHAN PUNALOOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.