ഇസ്ളാമാബാദ് : ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ജനജീവിതത്തെ ദുസഹമാക്കുന്നതെങ്കിൽ പാകിസ്ഥാനിൽ അതിന്റെ സ്ഥാനം പഞ്ചസാരയ്ക്കാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് 150 പാക് രൂപയായി ഉയർന്നതോടെ ജനരോഷം ഭയന്ന് സ്‌റ്റോക്കിലുള്ള എല്ലാ പഞ്ചസാരയും വിപണിയിലേക്ക് ഇറക്കാൻ ഉത്തരവ് ഇട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം നടന്ന് വില നിയന്ത്രണ യോഗത്തിലാണ് പഞ്ചസാരയുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ അസാധാരണ ഉത്തരവ് ഇമ്രാൻ നടത്തിയത്. ഈ മാസം പതിനഞ്ച് മുതൽ കരിമ്പ് വിളവെടുപ്പ് ആരംഭിക്കുന്നതിനാൽ തന്റെ തീരുമാനം പിഴയ്ക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഇമ്രാൻ.
അതേസമയം പാകിസ്ഥാനിൽ പഞ്ചസാര വില കുത്തനെ കൂടിയതിന്റെ കാരണവും ഇമ്രാൻ വെളിപ്പെടുത്തുന്നു. സിന്ധിലെ മൂന്ന് പഞ്ചസാര മില്ലുകൾ അടച്ചുപൂട്ടിയതാണ് രാജ്യത്തെ വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാകിസ്ഥാനിൽ പഞ്ചസാര വില പെട്രോൾ വിലയെ മറികടന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് 150 രൂപയ്ക്ക് വരെ പഞ്ചസാര വിൽക്കുമ്പോൾ പെട്രോൾ ഇപ്പോൾ ലിറ്ററിന് 138.30 രൂപയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |