SignIn
Kerala Kaumudi Online
Friday, 26 April 2024 4.26 PM IST

കാപ്പുമല കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട വികസനം എന്ന്

news

കുറ്റ്യാടി: കാപ്പുമല കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിന് കാത്തിരിക്കുകയാണ് വേളം പഞ്ചായത്ത് നിവാസികൾ. വടകര മുനിസിപാലിറ്റിയിലും വേളം പഞ്ചായത്തിലും കുടിവെള്ളമെത്തിക്കുന്നതിനു വേണ്ടി തുടക്കം കുറിച്ച പദ്ധതി 1990ൽ അന്നത്തെ ജലസേചന മന്ത്രിയായിരുന്ന ബേബി ജോണാണ് കമ്മീഷൻ ചെയ്തത്.

വേളം പഞ്ചായത്തിലെ കൂരങ്കോട്ട് കടവിൽ നിർമ്മിച്ച കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കാപ്പുമലയിലെ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് വിതരണം ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ബൃഹത്തായ പദ്ധതിയാണ് കാപ്പുമല കുടിവെള്ള പദ്ധതി. ദിവസേന 13 മില്ല്യൺ ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വടകര മുനിസിപാലിറ്റിയിലും വേളം പഞ്ചായത്തിലും വിതരണം ചെയ്യുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയുടെ ഉത്പാദന ശേഷി പൂർണമായി വിനിയോഗിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വേളം പഞ്ചായത്തിൽ കാപ്പുമല പദ്ധതി കൊണ്ട് പൂർണമായും പരിഹരമാവുന്നില്ല.

പല യന്ത്രങ്ങളും കേടായി കിടക്കുന്നത് കൊണ്ട് പല യൂണിറ്റുകളും പൂർണമായി പ്രവർത്തിക്കുന്നില്ല. കാലപ്പഴക്കം കൊണ്ട് കിണറിലെ യന്ത്രസാമഗ്രികൾ, വാൽവുകൾ തുടങ്ങിയവയും കേടായി. ഡിസ്ട്രിബ്യൂഷൻ ലൈൻ പൊട്ടി പല സ്ഥലങ്ങളിലും വെള്ളം പാഴായി പോവുകയാണ്. വാട്ടർ അതോറിറ്റി ജീവനക്കാരെ വിളിച്ച് ബന്ധപ്പെട്ടാലും പ്രശ്നം പരിഹരിക്കാൻ ആഴ്ചകളോളം ആരുമെത്താറില്ല. ഇടയ്ക്കിടെ ഉണ്ടാവുന്ന വൈദ്യുതി തടസം മൂലം യഥാസമയം ജലവിതരണം സുഗമമായി നടത്താൻ കഴിയുന്നില്ല. കുന്നിൻ മുകളിൽ വെള്ളമെത്തിക്കണമെങ്കിൽ പരമാവധി ശേഷിയിൽ പഞ്ചിംഗ് നടത്തണം.

കോടികൾ മുടക്കി നേരത്തെയുണ്ടായിരുന്ന പൈപ്പുകൾ മാറ്റി സ്ഥാപിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. വേളം പഞ്ചായത്തിനു മാത്രമായി ഒരു പുതിയ പ്ലാന്റും ഡിസ്ട്രിബ്ല്യുഷൻ ലൈനും വേണമെന്നത് വേളം നിവാസികളുടെ എക്കാലത്തെയും ആവശ്യമാണ്. വാട്ടർ അതോറിയുടെ കൈവശം കാപ്പുമലയിൽ ഏക്കർ കണക്കിന് ഭൂമി സ്വന്തമായുണ്ട്.

കുടിവെള്ള പദ്ധതിക്കു മാത്രമായി ഒരു വൈദ്യുതി സബ്സ്റ്റേഷൻ, നിലവിലെ ഡിസ്ട്രിബ്യൂഷൻ ലൈൻ പൂർണമായി മാറ്റൽ, കേടായിക്കിടക്കുന്ന യന്ത്രസാമഗ്രികൾ മാറ്റി എല്ലാ യൂണിറ്റുകളും പൂർണ അർത്ഥത്തിൽ ഉത്പാദന ശേഷി കൈവരിക്കുക തുടങ്ങിയ പ്രവർത്തികൾ ആരംഭിച്ചാൽ നിലവിലെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാം. അപ്പോഴും വേളം പഞ്ചായത്തിനു മാത്രമായി ഒരു കുടിവെള്ള പദ്ധതി എന്ന സ്വപ്നം ബാക്കിയാവുകയാണ്. അതിനുള്ള ശാശ്വത പരിഹാരം കാപ്പുമല കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട വികസനം മാത്രമാണ്.

''കാപ്പുമല പ്ലാന്റ് ഉപയോഗപ്പെടുത്തി വേളം ഗ്രാമപഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

നയിമ കുളമുള്ളതിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.