തൃശൂർ: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് എറണാകുളത്ത് നിന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിയ്യൂരിലേക്ക് മാറ്റിയത്. അതിസുരക്ഷാ ജയിലിലെ താഴത്തെ നിലയിലെ ഒറ്റമുറിക്കുള്ളിലാണ് മോൻസണെ പാർപ്പിച്ചിരിക്കുന്നത്. പോക്‌സോ ഉൾപ്പെടെ പത്തോളം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. കർശന സുരക്ഷയോടെയാണ് വിയ്യൂരിലേക്ക് എത്തിച്ചത്.
മോൻസനെതിരെ വീണ്ടും പീഡനക്കേസ്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ മറ്റൊരു യുവതിയെക്കൂടി പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. മോൻസന്റെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായതെന്നാണ് അറിയുന്നത്. എറണാകുളം നോർത്ത് പൊലീസിൽ ഇവർ തിങ്കളാഴ്ച പരാതി നൽകുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |