ബാലുശ്ശേരി: ഭിന്നശേഷിയുള്ള 52-കാരിയെയും സഹോദരന്റെ മകളായ ഏഴു വയസ്സുകാരിയെയും വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പ്രതി പാവുക്കണ്ടി കുന്നുമ്മൽപൊയിൽ എളാങ്ങൽ മുഹമ്മദ് ( 46 ) അറസ്റ്റിലായി. പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഒളിവിൽ മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇന്നലെ പുലർച്ചെ രണ്ടേകാലോടെ കോഴിക്കോട് റെയിൽ
വേ സ്റ്റേഷനിൽ വെച്ചാണ് മുഹമ്മദിനെ ബാലുശ്ശേരി സി.ഐ എം.കെ.സുരേഷ് കുമാർ, എസ്.ഐ
പി. റഫീഖ് ജംഷിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബത്തേരി, ഊട്ടി, സേലം വഴി ഇയാൾ ചെന്നൈയിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായിരുന്നു. തിരികെ കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ കാത്തുനിന്ന് പിടികൂടുകയായിരുന്നു പ്രതിയെ. വൈദ്യപരിശോധനയ്ക്കു ശേഷമാണ് പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |