കൊച്ചി: സി.ബി.ഐ സ്‌പെഷ്യൽ കോടതി ജഡ്‌ജിയുൾപ്പെടെ ജില്ലാ, അഡിഷണൽ ജില്ലാ ജഡ്‌ജിമാർക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു.
യുവ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ ജഡ്‌ജി ഹണി എം. വർഗീസിനെ എറണാകുളം ജില്ലാ സെഷൻസ് ജഡ്‌ജിയായാണ് നിയമിച്ചത്. കേസിലെ നടപടികൾ പൂർത്തിയാകുന്നതുവരെ സി.ബി.ഐ കോടതിയിൽ അധിക ചുമതലയിൽ തുടരും.
കാസർകോട് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.വി ബാലകൃഷ്ണനെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജി എം.ബി സ്‌നേഹലതയെ കാസർകോട് സെഷൻസ് ജഡ്‌ജിയായും മാറാട് സപെഷ്യൽ കോടതി അഡിഷണൽ സെഷൻസ് ജഡ്‌ജി കെ.എസ് അംബികയെ എസ്.സി.എസ്.ടി കേസുകളുടെ വിചാരണക്കോടതി സ്‌പെഷ്യൽ ജഡ്‌ജിയായും നിയമിച്ചു.
ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി (അഡിഷണൽ മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ) പി.എസ് ശശികുമാറിനെ ജില്ലാ സെഷൻസ് ജഡ്‌ജിയായി തൊടുപുഴയിൽ നിയമിച്ചു. കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി (അഡിഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ) എൻ. ഹരികുമാറിനെ കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജിയായും പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി (അഡിഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ) പി.പി സെയ്തലവിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്‌ജിയായും കോട്ടയം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി ജി. ഗോപകുമാറിനെ തിരുവനന്തപുരം വിജിലൻസ് ജഡ്‌ജിയായും തൃശൂർ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി (അഡിഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ) ഉഷ നായരെ കരുനാഗപ്പള്ളി പോക്‌സോ അതിവേഗ കോടതി സ്‌പെഷ്യൽ ജഡ്‌ജിയായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |