ഇരുവരെയും ഹോട്ടൽ തടങ്കലിലാക്കി
അഗർത്തല: ത്രിപുരയിലെ വർഗീയ സംഘർഷം റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസ്. സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്‌പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ത്രിപുര പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) പരാതിയിലാണ് നടപടി. ഡൽഹിയിലേക്ക് തിരിച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തി ഇവരെ അവിടെതന്നെ കസ്റ്റഡിയിലാക്കിയത്.
'ഞങ്ങൾ തലസ്ഥാനമായ അഗർത്തലയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ ഹോട്ടൽ മുറിയിൽ നിന്നും ഞങ്ങളെ പോകാൻ അനുവദിക്കുന്നില്ല. ഹോട്ടലിന് ചുറ്റും 17 ഓളം പൊലീസുകാർ ഉണ്ട്.'– സമൃദ്ധി ട്വിറ്ററിൽ കുറിച്ചു.
ഒക്ടോബർ 26ന് ബംഗ്ലാദേശിൽ ദുർഗാപൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാദ്ധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |