തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയുടെ മകളുടെ വിവാഹ സത്കാരച്ചടങ്ങിൽ പങ്കെടുത്തതായുളള പ്രചാരണത്തിൽ കഴമ്പില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡൻ്റിൻ്റെ മകൻ്റെ വിവാഹത്തിനാണ് താൻ പാേയത്. താൻ പഠിപ്പിച്ചിരുന്ന കേരളവർമ്മ കോളേജിലെ വിദ്യാർത്ഥിയുടേതായിരുന്നു വിവാഹം. ദീർഘകാലമായി പരിചയവുമുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വധൂവരന്മാർക്കൊപ്പം ഫോട്ടോയെടുക്കുന്നതും ഭക്ഷണം കഴിക്കുന്നതും പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |