തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തരാവശ്യങ്ങൾക്കായി വിവിധ ജില്ലാ കളക്ടർമാർക്ക് സർക്കാർ ഫണ്ട് അനുവദിച്ചതായി ദേവസ്വം മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പത്തനംതിട്ട (11 ലക്ഷം), കോട്ടയം (10 ലക്ഷം), ഇടുക്കി (ആറ് ലക്ഷം), എന്നിങ്ങനെയാണ് അടിയന്തരാവശ്യങ്ങൾക്ക് തുക അനുവദിച്ചത്. ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കന്നുവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര ചടങ്ങു നടത്തുന്നതിനായി 5000 രൂപ വീതവും നൽകാൻ പത്തനംതിട്ട കളക്ടർക്ക് പണം അനുവദിച്ചിട്ടുണ്ട്. ഇതിനായി ദേവസ്വം ബോർഡിന് നേരത്തെ 10 കോടി രൂപയും അനുവദിച്ചിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ഫണ്ട് അതത് ജില്ലാ കളക്ടർമാരുടെ വിവേചനാധികാരം ഉപയോഗിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |