തിരുപതി: ആന്ധ്രാപ്രദേശിലെ റായലസീമ പ്രദേശത്തും നെല്ലൂർ ജില്ലയിലും കനത്ത നാശനഷ്ടം വിതച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു. രാജംപേട്ട് മണ്ടലിൽ നിന്ന് ആറ് മൃതദേഹങ്ങളും കാഡപ്പ ജില്ലയിലെ ചിന്നമണ്ടെം മണ്ടലിൽ നിന്ന് രണ്ട് മൃതദേഹം കൂടി ഇന്ന് വൈകുന്നേരത്തോടെ ലഭിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇന്ന് രാവിലെ നെല്ലൂർ ജില്ലയിൽ നിന്ന് നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രളയത്തിൽ മരണമടഞ്ഞ 15 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം ബന്ധുക്കൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. എന്നാൽ കഡപ്പ ജില്ലയിലെ രാജംപേട്ട് സർക്കാർ ആശുപത്രിയിലുള്ള മൂന്ന് മൃതദേഹങ്ങൾ കൂടി ഇനിയും തിരിച്ചറിയാനുണ്ട്. കഴിഞ്ഞ ദിവസം കുത്തിയൊലിക്കുന്ന മണ്ഡവ്യ പുഴ കടക്കാൻ ശ്രമിച്ച സഹോദരനും സഹോദരിയും വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു. ഇവരുടെ മൃതദേഹങ്ങൾ വണ്ടാടി ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായി ദുരന്തനിവാരണസേനാ പ്രവർത്തകർ അറിയിച്ചു. നെല്ലൂർ ജില്ലയിൽ ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പേർ മരണമടഞ്ഞു. ഏകദേശം 44275 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നെല്ലൂർ ജില്ലയിൽ ഉടനീളം 92 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
#WATCH | Andhra Pradesh CM Jagan Mohan Reddy conducted an aerial survey of flood-affected areas in Chittoor and Kadapa districts. pic.twitter.com/gu5vdVYfM5
— ANI (@ANI) November 20, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |