SignIn
Kerala Kaumudi Online
Friday, 26 April 2024 8.58 AM IST

നഷ്ടപരിഹാരം നൽകണം

rice

കോട്ടയം: തീവ്ര മഴയിൽ നശിച്ചു പോയ നെല്ലിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തുടർച്ചയായി മഴ പെയ്തതിനാൽ കൊയ്ത്തു നടക്കാതെയും നെല്ല് ചുവട് അടിഞ്ഞുപോയി നശിക്കുകയും ചെയ്യുന്നത് വ്യാപകമാണ്. വെച്ചൂർ, കല്ലറ തുടങ്ങിയ ഭാഗങ്ങളിൽ വലിയ നഷ്ടമാണുണ്ടായത്. കൊയ്തെടുക്കാൻ പാകമായ നെല്ലായിരുന്നതിനാൽ ഏതാണ്ട് 20,​000 രൂപയ്ക്കു മുകളിൽ ഉദ്പാദനചിലവുണ്ടായി. എന്നാൽ നിലവിൽ ലഭിക്കുന്ന ദുരിതാശ്വാസ സഹായം ഏക്കറിന് 5400 രൂപയാണ്. ഈ സാഹചര്യത്തിൽ തുക ഉയർത്തണം. സർക്കാർ ഇടപെട്ടു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാടകയ്ക്ക് കൊയ്ത്തു യന്ത്രങ്ങൾ എത്തിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രെട്ടറി എം. ദിലീപ്,​ രക്ഷാധികാരി മോഹൻ. സി. ചതുരച്ചിറ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.