കാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞെങ്കിലും ഒരു ചരിത്രനേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ ടോം ലാഥത്തെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അശ്വിൻ. 417 വിക്കറ്റ് നേടിയ ഹർഭജൻ സിംഗിനെയാണ് അശ്വിൻ ഇന്ന് മറികടന്നത്. രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നേടിയ അശ്വിന് ഇപ്പോൾ 419 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമായുണ്ട്. കപിൽ ദേവും അനിൽ കുംബ്ലെയുമാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അശ്വിന് മുകളിൽ ഉള്ള മറ്റ് രണ്ട് താരങ്ങൾ. കുംബ്ലെ 634 വിക്കറ്റുകൾ നേടിയപ്പോൾ 434 വിക്കറ്റുകളാണ് കപിൽദേവ് സ്വന്തമാക്കിയിട്ടുള്ളത്.
He is third on the leading wicket-takers list among Indian bowlers now but for @ashwinravi99 it is more about creating special memories than milestones. 🙌 @Paytm #INDvNZ #TeamIndia pic.twitter.com/eLIjzNMeit
— BCCI (@BCCI) November 29, 2021
എന്നാൽ ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയിട്ടും അതിന്റേതായ ഒരു വികാര പ്രകടനവും അശ്വിനിൽ കണ്ടില്ല. മത്സരശേഷം ചരിത്രനേട്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം നേട്ടങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും എപ്പോഴും മികച്ച രീതിയിൽ കളിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും അശ്വിൻ പറഞ്ഞു. രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റപ്പോൾ മുതൽ പറയുന്നത് പോലെ എത്ര വിക്കറ്റുകളെടുത്തെന്നോ എത്ര റൺസ് എടുത്തുവെന്നതിലോ അല്ല, കളിക്കളത്തിൽ ഉണ്ടാക്കുന്ന ഓർമകളാണ് ഏറ്റവും വലിയ കാര്യമെന്നും അശ്വിൻ പറഞ്ഞു. താനും ദ്രാവിഡിന്റെ ഈ വാക്കുകളെ പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും അശ്വിൻ മത്സരശേഷം വ്യക്തമാക്കി.
Harbhajan Singh was a terrific bowler for India. What @ashwinravi99 has done to go past him is a phenomenal achievement: Head Coach Rahul Dravid.@Paytm #INDvNZ #TeamIndia pic.twitter.com/SGh8UetSUY
— BCCI (@BCCI) November 29, 2021
അതേസമയം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളർമാരിൽ ഒരാളായ ഹർഭജനെ മറിക്കടന്ന് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അശ്വിൻ മൂന്നാമത് എത്തിയത് വലിയൊരു നേട്ടമാണെന്ന് ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |