തിരുവല്ല: പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്ഐ. നേതാക്കളും പ്രതികളായ കേസിൽ പതിനൊന്നാം പ്രതി സജി എലിമണ്ണിലാണ് പിടിയിലായത്. വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ കേസ്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച സംഭവത്തിൽ കേസെടുക്കുകയും ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിക്കാനായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ഒന്നാം പ്രതി സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും രണ്ടാം പ്രതി ഡി.വൈ.എഫ്ഐ നേതാവ് നാസറും ഉൾപ്പെടെയുള്ളവർ ഒളിവിലെന്നാണ് പൊലീസ് വിശദീകരണം. കേസിൽ പ്രതിചേർക്കപ്പെട്ട 12 പേരും സി.പി.എം പ്രവർത്തകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |