കൊല്ലം: കൊല്ലം, അഴീക്കൽ ബീച്ചുകളിലെ ഉല്ലാസം ലൈഫ് ഗാർഡുമാരുടെ നിരീക്ഷണ പരിധിയിൽ മാത്രമാക്കാൻ നിർദ്ദേശം. ജില്ലയിലെ ബീച്ചുകളിൽ തുടർച്ചയായി അപകടമരണങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ, ഡി.ടി.പി.സി, കോസ്റ്റൽ പൊലീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ കൊല്ലം, അഴീക്കൽ, താന്നി ബീച്ചുകളിൽ സംയുക്ത പരിശോധന നടത്തി കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നിർദ്ദേശം.
ഇര ബീച്ചുകളുടെ അതിർത്തി അളന്ന് തിരച്ച് ഇരുമ്പുവേലി കെട്ടുക,
ലൈഫ് ഗാർഡുമാരുടെ നിരീക്ഷണ പരിധി കഴിഞ്ഞുള്ള സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുക, ഇത് മറികടക്കുന്നവർക്ക് പിഴ ചുമത്തുക തുടങ്ങിയവയാണ് മറ്റ് നിർദ്ദേശമുണ്ട്. സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡി.ടി.പി.സിയ്ക്ക് നിർദ്ദേശം നൽകി. ലൈഫ് ഗാർഡുകളുടെ എണ്ണം കൂട്ടുന്നതിന് ടൂറിസം വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് കളക്ടർക്ക് കൈമാറി. വെളളനാതുരുത്ത് ബീച്ച് വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ സുരക്ഷ ക്രമീകരണങ്ങൾ നടത്താൻ ആലപ്പാട് പഞ്ചായത്തിന് നിർദ്ദേശം നൽകി.
അഴീക്കലിൽ
അടിയന്തര ഇടപെടൽ
വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന അഴീക്കൽ ബീച്ചിന്റെ വിസ്തൃതി 200ൽ നിന്ന് 800 മീറ്ററായി ഉയർന്നിട്ടുണ്ട്. നടപ്പാതയും അതിനോടു ചേർന്നുളള പടിപ്പുര, മണ്ഡപം, ഓപ്പൺ സ്റ്റേജ് എന്നിവ കടലാക്രമണത്തിൽ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. അവശേഷിക്കുന്ന ഭാഗം ഏത് നിമിഷവും തകർന്ന് സന്ദർശകർക്ക് ഭീഷണിയാകുന്ന നിലയിലാണ്. ഇക്കാര്യത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഡി.ടി.പി.സിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |