കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ. അറസ്റ്റിലായഎല്ലാവരും സി.പി.എം പ്രവർത്തകരല്ല. കോൺഗ്രസ് പറഞ്ഞ ആളുകളെ സി.ബി.ഐ പ്രതിചേർത്തിട്ടുണ്ട്. യു.ഡി.എഫും ബി.ജെ.പിയും അതിൽ ആർത്തട്ടഹസിച്ച് നടക്കുകയാണ്..ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാർട്ടി പറഞ്ഞതാണ്. പ്രതി ചേർക്കലും അറസ്റ്റും മുറയ്ക്ക് നടക്കട്ടെ. ഇത് കൈയും കെട്ടി നോക്കിനിൽക്കാൻ പറ്റില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ ഒരുകാലത്തും കിട്ടാത്ത ഭൂരിപക്ഷമാണ് സി.പി.എമ്മിന് ലഭിച്ചിട്ടുള്ളത്. കൊലപാതകം നടന്ന പുല്ലൂർ-പെരിയ പഞ്ചായത്തിലടക്കം പാർട്ടിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. കല്ല്യോട് അടക്കമുള്ള വാർഡുകളെടുത്താലും മുമ്പ് ലഭിച്ചതിനേക്കാൾ വോട്ട് സി.പി.എമ്മിനും ഇടുതുമുന്നണിക്കും ലഭിച്ചു. ഞങ്ങളാണ് കൊലയാളിയെങ്കിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ജനങ്ങൾ ഞങ്ങൾക്ക് എതിരാകേണ്ടതല്ലേ. കോൺഗ്രസുകാരടക്കം ഞങ്ങൾക്ക് വോട്ട് ചെയ്തല്ലോ. ഇത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ. അതിൽ അശ്ലേഷം ഭയമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |