പാലക്കാട്: സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ അരി ചാക്കിൽ നിറച്ച് കൊടുക്കാനുള്ള കാലിച്ചാക്ക് സപ്ലൈകോ അരിമില്ലുകാർക്ക് നൽകുമെന്ന പുതിയ നിബന്ധനയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ള ക്രമക്കേടിന് തുടക്കമിട്ടതെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യുട്ടീവ് യോഗം ആരോപിച്ചു. നേരത്തെ അരി നിറയ്ക്കാനുള്ള ചാക്ക് അരിമില്ലുകാർ തന്നെ വാങ്ങുമായിരുന്നു. എന്നാൽ പുതിയതായി ടെണ്ടർ നൽകിയതിൽ ചാക്ക് വ്യാപാരിയും സപ്ലൈകോ ഉന്നത അധികാരിയും തമ്മിലുള്ള ബന്ധമാണ് കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് തുടക്കമിട്ടത്. കാലിച്ചാക്കിൽ നടന്ന കുംഭകോണം വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്റെ പേരിൽ ശക്തമായ നടപടികൾ എടുക്കണമെന്നും ദേശീയ കർഷക സമാജം ജില്ലാ എക്സിക്യുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, ദേവൻ ചെറാപ്പൊറ്റ, എം.ജി.അജിത് കുമാർ, എ.ബി.അരവിന്ദാക്ഷൻ, കെ.സജിത് കുമാർ, വി.വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |