അമരാവതി: ജവാദ് ചുഴലിക്കാറ്റ് ഭീതിയിൽ ആന്ധ്രാ പ്രദേശ്. ശ്രീകാകുളം ഉൾപ്പടെയുള്ള മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു അൻപതിനായിരത്തിലധികം പേരെയാണ് ഈ ജില്ലകളിൽ നിന്ന് ഒഴിപ്പിച്ചത്. ശ്രീകാകുളത്ത് നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും ഒഴിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെയും, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളെയും, കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകളെയും വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും, പുരി ബീച്ചിലുണ്ടായിരുന്ന എല്ലാവരോടും സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുരി എസ് പി കൻവർ വിശാൽ സിംഗ് പറഞ്ഞു.
The safety of the people is our topmost priority. Everyone present at the Puri beach has been asked to vacate the area. Shelter homes have been established in Puri; all are requested to follow government guidelines on #CycloneJawad: Puri SP Kanwar Vishal Singh pic.twitter.com/wtyFyApIVR
— ANI (@ANI) December 4, 2021
അതേസമയം ജവാദ് ചുഴലിക്കാറ്റ് ദുർബലമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരയിൽ പ്രവേശിക്കുന്നതിന് മുൻപ് ദുർബലമാകാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |